ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, November 26, 2012

മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


മഅ‌ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ലീഗിന്റെ സമ്മര്‍ദം: പി.ഡി.പി


കേരളത്തില്‍ 40-ലേറെ കേസില്‍ പ്രതിയെന്നും കോയമ്പത്തൂര്‍ കേസില്‍ പ്രതിയെന്നുമെല്ലാം ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചാണ് കര്‍ണാടക പൊലീസ് ജാമ്യാഹരജി തള്ളിച്ചത്. വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് എട്ടിലധികം തവണ മുഖ്യമന്ത്രിയെ പി.ഡി.പി. നേതൃത്വം സമീപിച്ചെങ്കിലും ലീഗിന്റെ നിലപാടിന് മുന്നില്‍ പരിമിതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു പൗരന്റെ ഭരണഘടന ഉറപ്പുനല്കുന്ന മനുഷ്യവകാശവിഷയത്തില്‍ പോലും ലീഗിന്റെ നിലപാടിന് അടിമപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണ്. രാജ്യത്ത് മുസ്‌ലീം യുവാക്കള്‍ അന്യായമായി പീഡിപ്പിക്കപെടുന്നുവെന്ന് സി.പി.എം കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞിട്ടും മഅ‌ദനി വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് പരിപൂര്‍ണ്ണമായി അറിയുന്ന സി.പി.എം നേതൃത്വം അഭിപ്രായം പറയാതെ കുറ്റകരമായ മൗനം തുടരുന്നത് വോട്ട് നഷ്ട
പ്പെടുമെന്ന ഭയം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിക്കുക, മഅദനിക്ക് നീതി നല്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യനീതി, സമഗ്രവികസനം, സമാധാനസമൂഹം എന്ന വിഷയത്തില്‍ പി.ഡി.പി പാഠശാല 29ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മഅ‌ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാഠശാലയില്‍ രൂപം നല്‍കും. ' ജീവന്‍ തരാം, മഅ‌ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ പ്രക്ഷോഭം. ഇതില്‍ 1400-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പാഠശാലയില്‍ ആദ്യഘട്ട അംഗത്വവിതരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ പയ്യോളി, സെക്രട്ടറി ജാഫ്രി നല്ലളം, ഉമര്‍ പൂങ്കുന്നത്ത്, ഫൈസല്‍ ചാലിയം, ബഷീര്‍ കക്കോടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, November 25, 2012

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു

പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മറ്റി പുന സംഗടിപ്പിച്ചു 

പ്രസിടണ്ട് : കെ. സുരേഷ് നായര്‍ 
വൈസ് " : ഫാസില്‍ ചിമ്മനി 
സെക്രടറി : ഷമീര്‍ പാലപ്പിള്ളി 
ജോയിന്റ്  " : മുസ്തഫ ചെരട
ട്രഷറര്‍ : മുഹമ്മദ്‌ റജീബ്  
മണ്ഡലം പ്രസിടണ്ട് അബു ഹാജിയുടെ ആദ്യക്ഷതയില്‍ പി  ഡി പി പുതുക്കാട് മണ്ഡലം ഓഫീസില്‍ നടന്ന പി ഡി പി വരന്തരപ്പിള്ളി പഞ്ചായത്ത് ണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു . പി ടി യു സി തൃശൂര്‍ ജില്ല കണവീനാര്‍  ഉമ്മര്‍ കല്ലൂര്‍ ആശംസാ പ്രസംഗം  നടത്തി , മണ്ഡലം സെക്രടറി ശിഹാബ് പെരുവാന്കുഴിയില്‍ സ്വാഗതവും, ഷമീര്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു .

മഅദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ആലപ്പുഴയില്‍ നടന്ന പ്രകടനം

മഅദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ആലപ്പുഴയില്‍ നടന്ന പ്രകടനം


അവഗണനക്കെതിരെ ഇന്ന് ബഹുജന മാര്‍ച്ച്


അവഗണനക്കെതിരെ ഇന്ന് ബഹുജന മാര്‍ച്ച് 


മലപ്പുറം : പുറത്തൂര്‍ സി.എച്ച്.സി. യോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ പി.ഡി.പി. പുറത്തൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‍പുറത്തൂര്‍ സി.എച്ച്.സി.യിലേക്ക് ഇന്ന് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.മാര്‍ച്ച് കാലത്ത് പത്തുമണിക്ക് പി.ഡി.പി. ജില്ലാ ജനറല്‍ സെക്രട്ടറി ജഅഫര്‍ ‍ അലി ദാരിമി ഉത്ഘാടനം ചെയ്യും. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷമീര്‍ പയ്യനങ്ങാടി, കബീര്‍ പൊന്നാനി സൈതാലിക്കുട്ടി ചമ്രവട്ടം എന്നിവര്‍ ധര്ന്നയില്‍ സംസാരിക്കും.

ഫ്രീ മഅദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

ഫ്രീ മഅദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു 


മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി

മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി
===================================
കണ്ണൂര്‍: അബ്ദുന്നാസര്‍ മഅ്ദനിക്കുനേരെ ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നത് ലീഗിന്‍െറ സമ്മര്‍ദം കാരണമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനി കേരളത്തിലെ പൗരനെന്ന നിലയില്‍ മാനുഷിക ഇടപെടല്‍ നടത്തുന്നതിനുപകരം മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുന്നത് അപമാനകരമാണ്. ഇ.ടി. മുഹമ്മദ് ബഷീറിനെപോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഅ്ദനിക്കുവേണ്ടി ലീഗില്‍ ഉയരുന്നുണ്ട്.
മഅ്ദനിയെ ജയിലിലടക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയെക്കുറിച്ച് പൂര്‍ണമായി അറിയാവുന്ന സി.പി.എം കേരള നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാവാം. 
കാഴ്ച നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മഅ്ദനിക്കെതിരെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കഥകളുണ്ടാക്കി സത്യവാങ്മൂലം നല്‍കിയതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യവും ചികിത്സയും നല്‍കാതെ അദ്ദേഹത്തെ ഇല്ലാതാക്കാനും അതുവഴി മുസ്ലിം യുവാക്കളില്‍ തീവ്രവികാരം ഇളക്കിവിട്ട് വര്‍ഗീയ കാര്‍ഡിറക്കി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. സമൂഹികനീതി, സമഗ്ര വികസനം, സമാധാന സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി സംഘടിപ്പിക്കുന്ന പാഠശാല നവംബര്‍ 29ന് തൃശൂര്‍ ടൗണ്‍ഹാളിലും നടക്കും.

മദനിക്ക് ജാമ്യമില്ല : എടപ്പാളില്‍ പ്രതിഷേത പ്രകടനം നടത്തി

മദനിക്ക് ജാമ്യമില്ല : എടപ്പാളില്‍ പ്രതിഷേത 

പ്രകടനം നടത്തി 

മദനിക്ക് ജാമ്യം നിഷേധിച്ച്ചധില്‍ പ്രധിശേധിച്ച്ചു പി ഡി പി പ്രവര്‍ത്തകര്‍ എടപ്പാളില്‍നടത്തിയ പ്രധിഷേധ പ്രകടനം

Thursday, November 8, 2012

മഅ്ദനി : ജാമ്യാപേക്ഷയില്‍ വിധി ദീപാവലി അവധി കഴിഞ്ഞ്


മഅ്ദനി : ജാമ്യാപേക്ഷയില്‍ വിധി ദീപാവലി 

അവധി കഴിഞ്ഞ് 

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യപെക്ഷയിന്മേല്‍ കോടതി ദീപാവലിക്ക് ശേഷം വിധി പറയും . തീയ്യതി കോടതി പിന്നീട് അറിയിക്കും ..

നീതിയുടെ വിജയത്തിനായി എല്ലാവരും പ്രാര്‍ഥിക്കുക

വിദഗ്ധ ചികിത്സ: മഅ്ദനി സത്യവാങ്മൂലം നല്‍കി


വിദഗ്ധ ചികിത്സ: മഅ്ദനി സത്യവാങ്മൂലം നല്‍കി

ബംഗളൂരു: വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മഅ്ദനിയുടെ ബന്ധു മുഹമ്മദ് റജീബാണ് ഇന്നലെ ഏകാംഗ ബെഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ബുധനാഴ്ച, ചികിത്സ ആവശ്യമുള്ള ആശുപത്രിയുടെ വിശദാംശങ്ങള്‍ അടുത്ത ബന്ധുക്കളിലാരെങ്കിലും എഴുതി നല്‍കണമെന്ന് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വ്യാഴാഴ്ച അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ കോടതിയുടെ അധികാരപരിധി വിട്ടു പോകില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ തേടിക്കൊള്ളാമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ആയുര്‍വേദ പഞ്ചകര്‍മ ചികിത്സക്കായി ബംഗളൂരുവിലെ സൗഖ്യ ആശുപത്രി, ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച കണ്ണിന്‍െറയും മറ്റും പരിശോധനക്കായി അഗര്‍വാള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കണമെന്നും ഭാര്യയെയും മക്കളെയും കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ വിചാരണ സമയത്ത് കൃത്യമായി ഹാജരാവാമെന്നും കോടതി എന്ത് ഉപാധിവെച്ചാലും അംഗീകരിക്കാമെന്നും കാണിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ദീപാവലി അവധി കഴിഞ്ഞ് കോടതി ചേര്‍ന്നതിനുശേഷമേ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവൂ എന്നാണ് കരുതുന്നത്.

പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍


പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍


പി ഡി പി ഏറണാംകുളം ജില്ലാ കൌണ്‍സില്‍ 09 നവംബര്‍ 2012 3.pm നു ഏറനാംകുളം സാസ് ടവറില്‍ വെച്ച് നടക്കും .

പി ഡി പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ് , നിസാര്‍ മേത്തര്‍ , സുബൈര്‍ സബാഹി ,കെ കെ ബീരാന്‍ കുട്ടി എന്നീ നേതാക്കള്‍ പങ്കെടുക്കും

പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍

പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍ 


പി ഡി പി കണ്ണൂര്‍ ജില്ല കൌണ്‍സില്‍ 18 നവംബര്‍ 2012, 4pm നു റൈന്‍ബോ ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടക്കും .

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു ഫോട്ടോ നിര്‍ബന്തമായും കൊണ്ട് വരണം എന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ അറിയിച്ചു

കൂടംകുളം സമരത്തിനു മദനിയുടെ ഐക്യദാര്ട്യം


കൂടംകുളം സമര പോരാളികള്‍ക്ക് ജയിലരക്കുള്ളില്‍ 

നിന്നും മദനിയുടെ ഐക്യദാര്ട്യം 


കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലെ ഇരുമ്പഴികള്‍ക്ക് പിന്നിലിരുന്ന എനിക്ക് സ്വാതന്ത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി ഇടിന്തകരയിലെ ധീരരായ മത്സ്യതൊഴിലാളികളുടെ ശബ്ദം കേള്‍ക്കാനാകും. ആണവോര്‍ജ്ജം മാനവരാശിക്ക് അപകടമാണെന്ന് വികസിത രാജ്യങ്ങളടക്കമുള്ളവയടെ 
അനുഭവങ്ങള്‍ വിളിച്ച് പറയുന്നു. അവരെല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുകയാണ്. കേരളം തമിഴ്‌നാട് ശ്രീലങ്ക എന്നിവിടങ്ങള്‍ ഒരു ആണവ ദുരന്തം നേരിടാന്‍ സജ്ജമല്ല. ഞാന്‍ എസ്.പി ഉദയകുമാറിന്റെയും പുഷ്പരായന്റേയും നേതൃത്വത്തിലുള്ള ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണത്തോടെയുള്ള സമരസഖാക്കളെ അഭിവാദ്യം ചെയ്യുന്നു. ഭരണകൂടത്തിന്റെ നീതികേടിനെതിരെ ശബ്ദിച്ചതിന് എന്നെപ്പോലെ നിങ്ങളും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണ്. ഭരണകൂടത്തിന് ദലിതരേയും മതന്യൂനപക്ഷങ്ങളേയും ജനകീയ സമരങ്ങളേയും അടിച്ചൊതുക്കാനും അവരെ ജയിലറകളില്‍ അടയ്ക്കാനും അവസരമൊരുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം. ജനാധിപത്യമെന്നത് മൂല്യത്തിന്റേയും നന്‍മയുടേയും പേരാണ് സഹാനുഭൂതിയുടേതല്ല.

അബ്ദുല്‍ നാസര്‍ മഅദനി...

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മഅ്ദനിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി


ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതി വിധി പറയാന്‍ മാറ്റി. ഇരു വിഭാഗത്തിന്‍െറയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാഗ്മോഹന്‍ദാസ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതിനു പകരമായി കിടത്തി ചികിത്സാ സൗകര്യമില്ലാത്ത ബംഗളൂരുവിലെ ആര്യ വൈദ്യശാല ശാഖയില്‍നിന്നാണ് മരുന്നുകള്‍ നല്‍കിയതെന്നും മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ വാദിച്ചു. സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്നാഴ്ചക്കുശേഷം വീണ്ടും വരണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും കിടത്തി ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതുണ്
ടായില്ല.

കര്‍ണാടക ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കണ്ണിനെ പ്രമേഹം ബാധിച്ചതായും മൂന്നു മാസത്തിനു ശേഷം വീണ്ടും ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഒരു വര്‍ഷത്തിനുശേഷമാണ് പിന്നീട് ഇവിടെ പ്രവേശിപ്പിച്ചത്. ഇതാണ് കണ്ണിന്‍െറ കാഴ്ച നഷ്ടമാവാനിടയാക്കിയതെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ രീതി തുടര്‍ന്നാല്‍ വിചാരണ നേരിടാന്‍ മഅ്ദനി ജീവിച്ചിരിക്കില്ലെന്നും ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും രവിവര്‍മ അഭ്യര്‍ഥിച്ചു.

അഗര്‍വാള്‍, സൗഖ്യ എന്നീ ആശുപത്രികളിലേതെങ്കിലുമൊന്നില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചികിത്സക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം പ്രതിഭാഗം മുന്നോട്ടുവെച്ചപ്പോള്‍ ആശുപത്രിയുടെ പേര് എഴുതി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ വ്യാഴാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, ചികിത്സയുടെ മറവില്‍ ജാമ്യത്തിനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ചന്ദ്രമൗലി വാദിച്ചു.

പി ഡി പി പഠന ക്ലാസ്

പി ഡി പി പഠന ക്ലാസ് 

ബസ്‌ ചാര്‍ജ് വര്‍ദ്ധനവ്‌ പിന്‍വലിക്കണം : ഐ എസ് എഫ്

ബസ്‌ ചാര്‍ജ് വര്‍ദ്ധനവ്‌ പിന്‍വലിക്കണം : ഐ  എസ് എഫ്