ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 31, 2012

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ഒന്നിക്കണം- പി ഡി പി ഉത്തര മേഖല സെമിനാര്‍

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ഒന്നിക്കണം- പി ഡി പി ഉത്തര മേഖല സെമിനാര്‍

കണ്ണൂര്‍: അബ്ദുല്‍ നാസര്‍ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി ‘മഅ്ദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന പൗരാവകാശം മഅ്ദനിക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.


എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ബാങ്ക് ഭയന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ മഅ്ദനി വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാമുദായിക കക്ഷികളാകട്ടെ, തിരുകേശത്തിന്‍െറയും ജിന്നിന്‍െറയും അഞ്ചാം മന്ത്രിയുടെയും പിറകെയാണ്. മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനം തുല്യതയില്ലാത്തതാണ്. അത് അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം തുടര്‍ന്നു.
വാദം നടക്കുന്നതിന് മുമ്പുതന്നെ കോടതി വിധി പറഞ്ഞ അത്യപൂര്‍വ സംഭവമാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ നടന്നതെന്ന് വിഷയാവതരണം നടത്തിയ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പഞ്ഞു.

കേരള പൊലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ മഅ്ദനി കര്‍ണാടകയില്‍ ചെന്ന് ബംഗളൂരു സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ളെന്നും അജിത്കുമാര്‍ ചൂണ്ടിക്കാട്ടി.
ഭീകരതയുടെ പേരില്‍ ആരുടെയും മനുഷ്യാവകാശം നിഷേധിക്കപ്പെടാന്‍ പാടില്ളെന്ന് സി.പി.എം നേതാവ് മുന്‍ എം.എല്‍.എ  എം പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
മഅ്ദനിയെ കര്‍ണാടക പൊലീസ് അന്യായമായി പിടിച്ചുകൊണ്ടുപോയപ്പോള്‍ മൗനം പാലിച്ച കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും ഈ മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദികളാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. 

വോട്ടിലും നോട്ടിലും നോട്ടമിടുന്ന രാഷ്ട്രീയക്കാരാണ് മഅ്ദനിയുടെ പേരില്‍ ഒച്ചവെച്ച് പ്രശ്നം വഷളാക്കുന്നതെന്ന് ബി.ജെ.പി നേതാവ് പി.പി. കരുണാകരന്‍ മാസ്റ്റര്‍ പറഞ്ഞു.


വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, ഐ.എന്‍.എല്‍ നേതാവ് യു.സി. മമ്മൂട്ടിഹാജി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പി. കുഞ്ഞിരാമന്‍ (എസ്.ജെ.ഡി), സതീഷ്കുമാര്‍ പാമ്പന്‍, അഡ്വ. ഷമീര്‍ പയ്യനാടി, സുബൈര്‍ പടുപ്പ്, മൊയ്തീന്‍ ചെമ്പോത്തറ എന്നിവര്‍ സംസാരിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ സ്വാഗതവും  ഹംസ മാലൂര്‍ നന്ദിയും പറഞ്ഞു.

കോലഞ്ചേരി നഴ്സുമാരുടെ സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണം : പി ഡി പി

കോലഞ്ചേരി നഴ്സുമാരുടെ  സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണം  : പി ഡി പി 
കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌  കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍
നടത്തുന്ന സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണമെന്നു   പി.ഡി.പി.എറണാകുളം ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നടക്കുന്ന ' മഅദനി നീതി നിഷേധം ' ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഫെബ്രുവരി  15 മുതല്‍മാര്‍ച്ച്  15വരെ കര്‍ണ്ണാടക മുഖ്യമന്ത്രിക്കുള്ള ഭീമഹരജിയുടെ മണ്ഡലം തല ഒപ്പ് ശേഖരണവും
 മനുഷ്യാവകാശ സമ്മേളനവുംനടത്താന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അധ്യക്തത വഹിച്ചു. കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ.വീരാന്‍ കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ്‌ റജീബ്, സുബൈര്‍ വെട്ടിയാനിക്കല്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം വി.എം.മാര്‍സണ്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബുദ്ദീന്‍ ചെലക്കുളം എന്നിവര്‍ സംസാരിച്ചു.

ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കുക പി ഡി പി അനിശ്ചിത കാല നിരാഹാരം തുടങ്ങി

ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കുക :പി ഡി പി അനിശ്ചിത കാല നിരാഹാരം തുടങ്ങി 


ചാവക്കാട് : അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി രണ്ടാം ഘട്ട നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടം പി.ഡി.പി.ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു.  മുഖമാന്ത്രിക്ക് വിവരമില്ലെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കുന്ന നാട്ടില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക്‌ നീതി ലഭിക്കുകയെന്ന് ജോയ് കൈതാരം ചോദിച്ചു. പീഡനങ്ങളും വേദനകളും സഹിച്ചു ബംഗ്ലൂര്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി തന്‍റെ രക്തം കൊണ്ട് കെട്ടിപടുത്ത പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക്‌ വേണ്ടി നാടിന്റെ നന്മക്ക് വേണ്ടി ഇത്തരം ഒരു സമരം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. 

സമര സമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി കടലായി സലിം മൌലവി, എന്‍.എച്ച്. 17 ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, സമര സമിതി കണ്‍വീനര്‍  കെ.ഹുസൈന്‍ എന്നിവര്‍  സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പി.ഡി.പി ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും പി.ഡി.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.

Monday, January 30, 2012

തൃശൂര്‍ . ചേറ്റുവ ടോള്‍ പി ഡി പി അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും


തൃശൂര്‍ . ചേറ്റുവ ടോള്‍  പി ഡി പി അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും



ചാവക്കാട് : ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിന് അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട്‌  ഇന്ന് (വ്യാഴാഴ്ച) മുതല്‍ പി.ഡി.പി. അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്യും. പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.എം.മജീദ്‌ ആണ് നിരാഹാരമിരിക്കുന്നത്. കഴിഞ്ഞയാഴ്ച പി.ഡി.പി. നടത്തിയ ടോള്‍ പിടിച്ചെടുക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് നിരാഹാര സമരം ആരംഭിക്കുന്നത്.

ജോയ് കൈതാരം, സിനിമാ നടന്‍ ശ്രീരാമന്‍ മോന്‍സി, സി.ജെ.ജനാര്‍ദ്ദനന്‍, പി.ഡി.പി. വൈസ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, കെ.വി.അബ്ദുല്‍ ഹമീദ്, ഇ.വി.മുഹമ്മദ്‌ അലി, അഡ്വ.എഡിസന്‍, കെ.ജി.സുകുമാരന്‍ മാസ്റ്റര്‍, നസീം പുന്നയൂര്‍, പ്രോവിന്റ്റ് തുടങ്ങിയവര്‍ നിരാഹാര സമരത്തെ അഭിസംബോദന ചെയ്തു സംസാരിക്കും.

പി ഡി പി പൊതു സമ്മേളനം ഫെബ്രുവരി 3 നു വൈകുന്നേരം 6 മണിക്ക് കാവുംപുറം കാലിയാലയില്‍

"മര്ധിതരോട് ഐക്യപ്പെടുക മഅദനിക്ക് വേണ്ടി പോരാടുക"

പി ഡി പി പൊതു സമ്മേളനം  ഫെബ്രുവരി 3 നു വൈകുന്നേരം 6 മണിക്ക് കാവുംപുറം   കാലിയാലയില്‍


അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന മനുഷ്യാവകാശ ലംഗനങ്ങള്‍ക്കും  നീതി നിഷേതങ്ങള്‍ക്കും എതിരെ ജനകീയ പ്രതിശേതം ഉയര്‍ത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായി പി ഡി പി കോട്ടക്കല്‍ നിയോജക മണ്ഡലം വളാഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ കാലിയാല വാര്‍ഡ്‌  കമ്മറ്റി  ""മര്ധിതരോട് ഐക്യപ്പെടുക മഅദനിക്ക് വേണ്ടി പോരാടുക" എന്നാ തലക്കെട്ടില്‍ സംഗടിപ്പിക്കുന്നപൊതു സമ്മേളനം ഫെബ്രുവരി  3   നു  കാവുംപുറം കാലിയാലയില്‍ വൈകുന്നേരം 6 മണിക്ക് പി ഡി പി മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞു മുഹമ്മദ്‌ ഉദ്ഘാടനം  ചെയ്യും .

ഐ എസ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഷമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തും , മലപ്പുറം ജില്ല പ്രസിഡന്റ്‌ അലി കാടാമ്പുഴ , വളാഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌   മുനീറ ടീച്ചര്‍ ,ഐ എസ എഫ് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ്‌ ഷറഫു കുറ്റിപ്പുറം , എന്നിവര്‍ പങ്കെടുക്കുമെന്നും ഈ പൊതു സമ്മേളനത്തിലേക്ക് എല്ലാ ജനാതിപത്യ വിശ്വാസികളും പാര്‍ട്ടി പ്രാവ്ര്‍ത്തകരും എത്തിച്ചേരണം  എന്നും ഭാരവാഹികള്‍ അറിയിച്ചു

Sunday, January 29, 2012

പി ഡി പി ജന ജാഗ്രത സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് മോങ്ങത്ത്

 പി ഡി പി ജന ജാഗ്രത സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് മോങ്ങത്ത് 


മദനിയോടുള്ള നീതി നിഷേതം  അവസാനിപ്പിക്കുക
ജന ജാഗ്രത  സമ്മേളനം
ഹേമന്ത്  കാര്‍ക്കരെ നഗര്‍ മോങ്ങം
ഇന്ന് വൈകുന്നേരം 6 മണിക്ക്

പങ്കെടുക്കുക............... വിജയിപ്പിക്കുക

Friday, January 27, 2012

മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്

മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്


കഴിഞ്ഞ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്‍െറ ഭാരവാഹികളിലൊരാളും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഭാസുരേന്ദ്രബാബു, കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവരോടൊപ്പം ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍, തന്നെ കെണിയിലാക്കാന്‍ പ്രയോഗിക്കപ്പെട്ട കുതന്ത്രങ്ങളും ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ജാമ്യാപേക്ഷപോലും നിരസിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും വിദഗ്ധനായ ഒരു നിയമജ്ഞന്‍െറ ചാതുരിയോടെ മഅ്ദനി വിവരിച്ചു. ഇടക്ക് ഒരിക്കലും പതറുകയോ വികാരാധീനനാവുകയോ ചെയ്യാതെ തികഞ്ഞ സമചിത്തതയോടെയാണ് അദ്ദേഹം സംസാരിച്ചത്. താന്‍ കാരാഗൃഹത്തില്‍ മരിക്കുകയോ തന്‍െറ മേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പരമാവധി ശിക്ഷ വിധിക്കപ്പെടുകയോ ചെയ്താലും എല്ലാം അല്ലാഹുവിന്‍െറ വിധിയാണെന്ന് സമാധാനിക്കാനുള്ള മനക്കരുത്ത് പതിനൊന്ന് വര്‍ഷക്കാലത്തെ ജയില്‍ജീവിതം തനിക്ക് നേടിത്തന്നതായും മഅ്ദനി പറഞ്ഞു. പ്രാര്‍ഥനയാണ് തന്‍െറ ശക്തി- അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാഴ്ചയെ ബാധിച്ചുതുടങ്ങിയതിനാല്‍ വായന മുടങ്ങിപ്പോവുന്നതിലാണ് അദ്ദേഹത്തിന്‍െറ സങ്കടം.


ഒമ്പതര വര്‍ഷം കോയമ്പത്തൂരിലെ തടവറയില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷം കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചയാളാണ് മഅ്ദനി. അതിനുശേഷം കേരളത്തില്‍ ജീവിച്ച ഹ്രസ്വമായ കാലയളവില്‍ മിക്കവാറും അദ്ദേഹം ശാരീരികാവശതകള്‍ക്ക് ചികിത്സതേടുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങളിലും മീഡിയക്ക് അനുവദിച്ച മുഖാമുഖങ്ങളിലും രാജ്യദ്രോഹപരമോ തീവ്രവാദത്തിന്‍െറ ലാഞ്ഛനയുള്ളതോ സാമുദായിക വൈരം വളര്‍ത്താന്‍ സാധ്യതയുള്ളതോ ആയ എന്തെങ്കിലും പരാമര്‍ശമുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ആകപ്പാടെ വിമര്‍ശിക്കപ്പെട്ടത് അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രഖ്യാപിച്ച പരസ്യമായ പിന്തുണയാണ്. ആ നിലപാട് നൂറുശതമാനവും തെറ്റായി എന്നഭിപ്രായമുള്ളവര്‍ക്കും അതിന് രാജ്യരക്ഷാപരമോ ക്രമസമാധാനപരമോ ആയ മാനങ്ങളുണ്ടെന്ന് വാദിക്കാനാവില്ളെന്ന് തീര്‍ച്ച. എന്നിട്ടും, ബംഗളൂരു സ്ഫോടനത്തില്‍ പങ്ക് ആരോപിച്ച് കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇതെങ്ങനെ സംഭവിച്ചു? കാര്യം വ്യക്തമാണ്. ഇന്‍റലിജന്‍സ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. അതിനിടയില്‍ അവര്‍ ചോര്‍ത്തിയ ടെലിഫോണ്‍ കാളുകളും അതുപോലുള്ള പുല്‍ക്കൊടികളും ചേര്‍ത്തുവെച്ച് മെനഞ്ഞെടുത്ത തിരക്കഥയിലൂടെയാണ് മഅ്ദനി വീണ്ടും തടവറയിലെത്തിയത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിദഗ്ധമായ ഓപറേഷന്‍െറ ഇരയാണ് മഅ്ദനി എന്ന് ചുരുക്കം. ജാമ്യാപേക്ഷ ഓരോ തവണ ഓരോ കോടതിയിലെത്തുമ്പോഴും പുതിയ പുതിയ ‘തെളിവുകളുമായി’ പ്രോസിക്യൂഷന്‍ എത്തുന്നു. വികലാംഗനും രോഗിയുമാണെങ്കില്‍പോലും രാജ്യത്തെ ഈ ‘കൊടും ഭീകരനെ’ പുറത്തുവിട്ടാലുള്ള ഭവിഷ്യത്ത് ബഹുമാനപ്പെട്ട ന്യായാധിപരെ ബോധ്യപ്പെടുത്തുന്നു. സ്വാഭാവികമായും അവര്‍ എതിര്‍വാദം കേള്‍ക്കാന്‍പോലും ക്ഷമകാട്ടാതെ ജാമ്യം നിഷേധിക്കുന്നു. സുപ്രീംകോടതി ഒടുവിലത്തെ ജാമ്യാപേക്ഷ പ്രതിഭാഗം വക്കീലിന്‍െറ വാദംപോലും കേള്‍ക്കാന്‍ നില്‍ക്കാതെ തള്ളിക്കളഞ്ഞതിന്‍െറ പിറ്റേ ദിവസം, ജയില്‍ ഉദ്യോഗസ്ഥന്‍ വിവരമെന്തായി എന്ന് മഅ്ദനിയോട് തിരക്കി. ജാമ്യാപേക്ഷ നിരസിച്ച കാര്യം മഅ്ദനി അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം തന്‍െറ പണിക്കുപോവുകയും ചെയ്തു. പിറ്റേദിവസം ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ളീഷ് പത്രത്തിന്‍െറ ബംഗളൂരു പതിപ്പില്‍ ഒന്നാം പേജില്‍ കണ്ട വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ മഅ്ദനിയെ ഞെട്ടിച്ചു. സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനും രോഷാകുലനുമായ മഅ്ദനി ജയിലധികൃതരോട് തട്ടിക്കയറി, പ്രാതല്‍ വലിച്ചെറിഞ്ഞു; അതിന്‍െറ പേരില്‍ സഹതടവുകാരുടെ പ്രാതല്‍ പോലും രണ്ടു മണിക്കൂര്‍ വൈകി! ആരാണീ വാര്‍ത്ത നല്‍കിയതെന്ന് ജയില്‍ അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ നിസ്സഹായരായി കൈമലര്‍ത്തുകയായിരുന്നു. ‘ഞങ്ങളോടൊന്നും ചോദിക്കരുത് സാര്‍, അതൊക്കെ മീതെനിന്ന് നല്‍കുന്നതാണ്.’
പിന്നെയും വന്നു അതേ പത്രത്തില്‍ വാര്‍ത്ത. മഅ്ദനിയുടെ സഹതടവുകാരില്‍ ചിലരെ ജയില്‍ മാറ്റിയതാണ് ഇതിവൃത്തം. അവരുടെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമാണ് മാറ്റത്തിന് കാരണമാക്കിയതത്രെ. സംഭവമോ? രണ്ടു മാസം മുമ്പ് മറ്റു കാരണങ്ങളാല്‍ ജയിലില്‍നിന്ന് മാറ്റപ്പെട്ടവരാണ് ഈ തടവുകാര്‍. ഇത്തരം വ്യാജ കഥകള്‍ പത്രങ്ങളില്‍ വന്നിട്ടുവേണം മഅ്ദനിയുടെ കേസ് പരിഗണനക്കെടുക്കുമ്പോള്‍ പുതിയ തെളിവുകളായി ഹാജരാക്കാന്‍. ഒരു ജനാധിപത്യ ഭരണകൂടം രാജ്യത്തെ പൗരന്മാരെ കൈകാര്യംചെയ്യുന്ന രീതിയാണിത്.
ഇന്ത്യയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൂര്‍വാധികം സജീവമാകുന്നതും പുതിയ ടെക്നിക്കുകള്‍ വശമാക്കുന്നതും അമേരിക്കയുമായും ഇസ്രായേലുമായും തീവ്രവാദ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നതിനെ തുടര്‍ന്നാണ്. അതുപ്രകാരം ഇന്ത്യന്‍ പൊലീസിനെ അവര്‍ പരിശീലിപ്പിക്കും. ഇന്‍റലിജന്‍സിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറും. അമേരിക്കയുടെയും ഇസ്രായേലിന്‍െറയും കണ്ണില്‍ ആഗോളതലത്തില്‍ തീവ്രവാദികളും ഭീകരരുമാരാണെന്ന് എടുത്തു പറയേണ്ടതില്ല. മുസ്ലിം പേരുള്ള നടന്‍ മമ്മൂട്ടി വരെ അമേരിക്കയിലെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കപ്പെട്ടതും ചോദ്യംചെയ്യപ്പെട്ടതും ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കില്‍ മുസ്ലിം ചെറുപ്പക്കാര്‍ കുറ്റപത്രമോ വിചാരണയോ കൂടാതെ തടവറകളില്‍ കഴിയുന്നു. അവരെപ്പറ്റി ആരും അന്വേഷിക്കുന്നേയില്ല. കാരണം, രാജ്യരക്ഷയുടെയും തീവ്രവാദത്തിന്‍െറയും പേരിലാണ് അവരുടെ തടങ്കല്‍. അന്വേഷിച്ചുചെന്നാല്‍ ചെന്നവരും അഴികള്‍ക്ക് പിന്നിലാവും. ടെലിഫോണില്‍ ബന്ധപ്പെട്ടാല്‍ അവര്‍ നോട്ടപ്പുള്ളികളാവും. ടാഡ പ്രാബല്യത്തിലിരുന്നകാലത്ത് രാജ്യത്താകെ 88,000 പേര്‍ തടവിലാക്കപ്പെട്ടതില്‍ 90 ശതമാനവും മുസ്ലിംകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. 12 വയസ്സായ കുട്ടികള്‍ മുതല്‍ 80 കഴിഞ്ഞ വൃദ്ധര്‍വരെയുണ്ടായിരുന്നു ടാഡ പീഡിതരില്‍. ഈ പശ്ചാത്തലത്തിലാണ് വിജു വി. നായര്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂടെ അനാവരണം ചെയ്ത വസ്തുതകള്‍ പ്രസക്തമാവുന്നത്. ഇന്‍റലിജന്‍സ് മേധാവി സിമി ബന്ധം ആരോപിച്ച് ഇ-മെയില്‍  വിവരങ്ങള്‍ ശേഖരിക്കാന്‍ നല്‍കിയ 268 പേരുടെ പട്ടികയില്‍ 258 പേരും ഒരേ സമുദായക്കാരായത് സാധാരണ നടപടിയും യാദൃച്ഛികവുമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ലീഗുകാരനെപ്പോലും കിട്ടില്ല, അവരുടെ നേതാക്കള്‍ എന്തുപറഞ്ഞാലും. ഇത് അസ്സലായറിയാവുന്ന മുഖ്യമന്ത്രി വിട്ടുകളഞ്ഞ പേരുകള്‍ ചൂണ്ടിക്കാട്ടി ‘മാധ്യമം’ വര്‍ഗീയകാര്‍ഡ് കളിക്കുകയാണെന്ന് ആരോപിച്ച് യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വൃഥാ ശ്രമം നടത്തുകയായിരുന്നു. പട്ടികയിലെ മുസ്ലിംപേരുകള്‍ എന്ന് തലക്കെട്ട് കൊടുത്താല്‍ അതിന് താഴെ പിന്നെ അമുസ്ലിം പേരുകള്‍ ഉണ്ടാവില്ല എന്ന് ഏത് മന്ദബുദ്ധിക്കാണ് തിരിയാതിരിക്കുക? എന്നിട്ടും ഒന്നോ രണ്ടോ അമുസ്ലിം പേരുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ പിശക് (അതോടെ വര്‍ഗീയതാവാദം പൊളിയുന്നു എന്നതു വേറെ കാര്യം).
മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചത് മനസ്സിലാക്കാനാവും, അദ്ദേഹം ഒരുവേള നിസ്സഹായനായിരിക്കാം എന്ന കാരണത്താല്‍. പക്ഷേ, സര്‍ക്കാറിലെ രണ്ടാംകക്ഷി ഇതില്‍ പ്രകോപിതരാവാന്‍ എന്ത് ന്യായം? അവരുടെ ചില പ്രമുഖര്‍ കൂടി പട്ടികയിലുണ്ടെന്നിരിക്കെ, സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നില്ളേ വേണ്ടിയിരുന്നത്? അതിന് കഴിയില്ളെങ്കില്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നല്ളോ. പകരം ‘മാധ്യമ’ത്തിനും വിവാദമായ വാര്‍ത്തയുടെ പിതൃത്വം ആരോപിച്ച് ജമാഅത്തെ ഇസ്ലാമിക്കുമെതിരെ കുരച്ചുചാടുകയാണ് മുസ്ലിംലീഗ് നേതൃത്വവും പത്രവും. 33 ദിവസം പരിശുദ്ധ നെയ്യ് വിതരണം ചെയ്ത് തളര്‍ന്ന വീരന്മാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
എല്ലാറ്റിനും ന്യായമുണ്ട്. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ കേരള മുസ്ലിംകള്‍ ആരെ, എന്തിന് ഭയപ്പെടണം? അപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കള്ളക്കേസുകളില്‍ കുരുക്കി ആദ്യം കോയമ്പത്തൂരിലും പിന്നീട് ബംഗളൂരുവിലും കൊണ്ടുപോവുമ്പോള്‍ ലീഗ് കേരളത്തിലുണ്ടായിരുന്നില്ളേ എന്ന് ചോദിക്കരുത്. നിയമം നിയമത്തിന്‍െറ വഴിക്ക് ഒരാളെ കൊണ്ടുപോകുമ്പോള്‍ ലീഗിനെന്ത് ചെയ്യാന്‍ കഴിയും? അപ്പോള്‍ 268 പേരുകളില്‍ ബഹുഭൂരിഭാഗത്തെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച ‘വിവരങ്ങളുടെ’ അടിസ്ഥാനത്തില്‍ ഭാവി സ്ഫോടനങ്ങളിലോ സംഭവങ്ങളിലോ പ്രതികളാക്കിയാലും പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നോക്കിനില്‍ക്കുകയേ ഉള്ളൂ എന്ന് അനുക്ത സിദ്ധം. അപ്പോഴും നിയമം നിയമത്തിന്‍െറ വഴിക്ക് പോവുകയായിരിക്കുമല്ളോ. 1975 ജൂണില്‍ ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തടവറയിലടക്കപ്പെട്ടവരില്‍ സമുന്നത ലീഗ്നേതാക്കളായ സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, പി.എം. അബൂബക്കര്‍ മുതല്‍ പേരും ഉള്‍പ്പെട്ടിരുന്നു. അന്നേരവും മുസ്ലിംലീഗുണ്ടായിരുന്നു അധികാരത്തില്‍. പക്ഷേ, മേല്‍പ്പറഞ്ഞവര്‍ ‘വിമതലീഗുകാര്‍’ ആയിരുന്നതുകൊണ്ട് നിയമം നിയമത്തിന്‍െറ വഴിക്ക് കൊണ്ടുപോയി! മുസ്ലിംലീഗ് അടിയന്തരാവസ്ഥക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദോഷം പറയരുതല്ളോ, യഥാര്‍ഥത്തില്‍ നിയമവാഴ്ചയും രാജ്യരക്ഷയും അപകടപ്പെട്ടപ്പോഴൊക്കെ ലീഗ് ഇടപെട്ടിട്ടുണ്ട്. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് അഞ്ചു മുസ്ലിം യൂത്ത്ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരൊക്കെ സമാധാനപ്രിയരായ ലീഗ് പ്രവര്‍ത്തകരാണ്. അവരെ രക്ഷിക്കേണ്ടത് നിയമവാഴ്ചയുടെ ആവശ്യവുമാണ്. അതിനാല്‍ നിയമത്തെ നിയമത്തിന്‍െറ വഴിയില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടിവന്നിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലൂടെ ഹീറോ ആയ നേതാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ തടിച്ചുകൂടിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ സ്ഥാനത്ത് സമുദായത്തിന്‍െറ അഭിമാന പതാക സ്ഥാപിച്ച മഹല്‍കൃത്യത്തിനും മറ്റു ദേശാഭിമാന പ്രവൃത്തികള്‍ക്കും പിടികൂടപ്പെട്ടപ്പോള്‍ അവരെ നിയമപരമായി രക്ഷിക്കാനും പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായി. കോടതിക്ക് തല്‍ക്കാലം അവരുടെ ദേശസ്നേഹം ബോധ്യപ്പെടാത്തത് വേറെകാര്യം.


‘ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാംസ്കാരിക, പൊതു ആശയവിനിമയ മേഖലകള്‍ ഏറെ നിരുത്സാഹപ്പെടുത്തുന്നതാണ്. നിരവധി രംഗങ്ങളില്‍ മുസ്ലിംകളിലെ അസ്വസ്ഥത പ്രകടം. മുസ്ലിംകളും മറ്റ് മതസാമൂഹിക വിഭാഗങ്ങളുമായി നിലനില്‍ക്കുന്ന ബന്ധത്തിലും അത് മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമൊക്കെ ഈ പൊതുവികാരം പ്രതിഫലിച്ചു നില്‍ക്കുന്നു. വിലയിരുത്തലുകളിലെ ഒരു വശം ദേശഭക്തിയുമായി ബന്ധപ്പെട്ടതാണ്. ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രണത്തിന്‍െറ ഇരട്ട ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ളെന്ന് പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്ലിംകള്‍ക്ക്. അതേസമയം തന്നെ, ആരോപിക്കപ്പെടുന്ന പ്രീണനം വഴി സമുദായത്തിന്‍െറ സാമൂഹിക-സാമ്പത്തിക വികസനം ഉദ്ദേശിച്ച തലത്തില്‍ എത്തിയിട്ടുമില്ല. സമൂഹത്തില്‍ ചില വിഭാഗക്കാര്‍ മാത്രമല്ല, പൊതു സ്ഥാപനങ്ങളും ഭരണകൂടവും നിരന്തരം വലിയ സംശയത്തോടെ തങ്ങളെ നോക്കിക്കാണുന്നുവെന്ന് മുസ്ലിംകള്‍ പരാതിപ്പെടുന്നു. ഇത് അവരുടെ മനസ്സില്‍ അപകര്‍ഷ ബോധം വളര്‍ത്തിയിട്ടുണ്ട്. മുസ്ലിംകളുടെ ഈ പ്രതിച്ഛായ പെരുപ്പിക്കുന്നതിന് മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് പലര്‍ക്കും തോന്നുന്നുണ്ട്.’


പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയിലെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 2007ല്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടിന്‍െറ ആമുഖത്തില്‍ നിന്നാണ് ഈ വരികള്‍. സംഘ്പരിവാര്‍ ഒഴിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ നിരാകരിച്ചിട്ടില്ല. അത് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നമായ അരക്ഷിതത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ല. പകരം തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും പേരില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടികളിലെ വിവേചനപരവും മുന്‍വിധിയോടെയുള്ളതുമായ നീക്കങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്നതിനാല്‍ മുസ്ലിം ന്യൂനപക്ഷം ചകിതരായി കഴിയുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ സ്ഥിതി താരതമ്യേന ഭേദമാണെങ്കിലും കശ്മീര്‍ റിക്രൂട്ട്മെന്‍റ്, ലൗ ജിഹാദ് തുടങ്ങിയ ദുരൂഹ സമസ്യകളുടെ പേരില്‍ സംസ്ഥാനത്തു നടന്ന മീഡിയ പ്രചാരണവും പൊലീസുദ്യോഗസ്ഥന്മാരുടെ ‘വെളിപ്പെടുത്തലുകളും’ സ്ഥിതിമോശമാക്കിയിട്ടുണ്ട് എന്ന സത്യം ബാക്കിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ചോര്‍ന്ന ഇന്‍റലിജന്‍സ് പട്ടികയിലെ മഹാഭൂരിപക്ഷം പേരുകളും മുസ്ലിംകളുടേതാണെന്ന വസ്തുതയും അവരില്‍ നിരോധിത ‘സിമി’ ബന്ധം ആരോപിക്കപ്പെട്ടതും നോക്കിക്കാണേണ്ടത്. സിമിയുമായി ഒരു ബന്ധവും ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ലാത്ത വ്യക്തികള്‍വരെ പട്ടികയിലുണ്ട്. അവരും ഏതോ കാരണത്താല്‍ നോട്ടപ്പുള്ളികളാണെന്ന് വരുന്നത് സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തും. അതാകട്ടെ, രാജ്യത്തിന്‍െറ സന്തുലിത വികസനത്തെയും ഭദ്രതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാര്യത്തിലേക്ക് സര്‍ക്കാറിന്‍െയും ജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍, കഴിഞ്ഞകാലത്ത് വര്‍ഗീസ്വധം, ആദിവാസി കിഡ്നി വില്‍പന, മുത്തങ്ങ വെടിവെപ്പ് പോലുള്ള മാനവിക  പ്രശ്നങ്ങളെ തീര്‍ത്തും അവര്‍ഗീയമായി സമീപിച്ച് മനുഷ്യാവകാശ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘മാധ്യമ’ത്തിന്‍െറ നിലപാടുകളെ നടത്തിയശ്രമത്തെ അപ്പാടെ വിസ്മരിച്ച് വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നു എന്ന ആരോപണം മിതമായി പറഞ്ഞാല്‍ കുത്സിതവും നന്ദികേടുമാണ്. മറ്റാര് അത് ചെയ്താലും പക്വത മുഖമുദ്രയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പിന്നാക്ക ന്യൂനപക്ഷ സംരക്ഷണത്തിന്‍െറ മൊത്തക്കുത്തക ഏറ്റെടുത്ത മുസ്ലിംലീഗാവട്ടെ, കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുക്കുകയും ചെയ്തു. അന്ധമായവിരോധവും പ്രതികാരബുദ്ധിയുമല്ല ലീഗ് നേതൃത്വത്തെ പ്രചോദിപ്പിക്കുന്നതെങ്കില്‍ ഈ നിലപാട് അവര്‍   പുനഃപരിശോധിക്കുന്നതിലാണ് പാര്‍ട്ടിയുടെയും സമുദായത്തിന്‍െറയും മുഴുവന്‍ കേരളീയരുടെയും നന്മ എന്നുമാത്രം സൂചിപ്പിക്കട്ടെ.

കടപ്പാട് മാധ്യമം ദിനപത്രം  

ലേഖകന്‍ എം ആര്‍

 

എം ഒ എച്ച് ഫാറൂഖ് വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരി-പി ഡി പി

എം ഒ എച്ച്  ഫാറൂഖ് വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരി-പി ഡി പി 

 സേവനം അനുഷ്ഠിച്ച മേഖലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരിയായിരുന്നു അന്തരിച്ച ഗവര്‍ണ്ണര്‍ എം ഒ എച്ച് ഫാറൂഖ് എന്ന് പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.സൗദി അംബാസിഡറായിരിക്കെ വിശുദ്ധഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് ആവിശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സൗദിഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തി നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. ന്യനപക്ഷങ്ങള്‍ക്ക് ഭരണതലങ്ങളില്‍ അര്‍ഹമായ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ സമര്‍ത്ഥമായ ഇടപെടലുകല്‍ നടത്തിയ തികഞ്ഞ സമുദായസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് പ്രസ്താവനയില്‍ പറഞ്ഞു

അബ്ദുല്‍ നാസര്‍ മദനി രാജ്യത്തെ മുഴുവന്‍ മര്ധിതരുടെയും പ്രതീകം : പി ടി എ റഹീം എം എല്‍ എ

അബ്ദുല്‍ നാസര്‍ മദനി രാജ്യത്തെ മുഴുവന്‍ മര്ധിതരുടെയും പ്രതീകം : പി ടി എ റഹീം എം എല്‍ എ




മണ്ണഞ്ചേരി  :  അബ്ദുല്‍ നാസ്സര്‍ മഅദനി രാജ്യത്തെ മുഴുവന്‍ മര്‍ദ്ദിതരുടെയും പ്രതീകമാണെന്ന് നാഷണല്‍ സെക്കുലര്‍ കൊണ്ഫറന്‍സ് സംസ്ഥാന പ്രസിഡണ്ട്‌ പി.ടി.എ.റഹീം എം.എല്‍.എ. അഭിപ്രായപ്പെട്ടു. പി.ഡി.പി.ആലപ്പുഴ മണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍  'എന്ത് കൊണ്ട് മഅദനി ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരണയും ജാമ്യവുമില്ലാതെ തടവറയില്‍ കഴിയേണ്ട അവസ്ഥ  മഅദനിക്കല്ലാതെ  വര്‍ത്തമാനകാലത്ത് മാട്ടര്‍ക്കും ഉണ്ടായിട്ടില്ല. മഅദനി വിഷയത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ദ പുലര്‍ത്തുകയും കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടപെടുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പി.ഡി.പി. സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്‌   ഹക്കീം പാണാവള്ളി, ചേരമര്‍ സംഘം നേതാവ് ജി.തങ്കച്ചന്‍, പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഹസ്സന്‍ പൈങ്ങാമടം, പി.ഡി.പി.മണ്ഡലം സെക്രട്ടറി കെ.മുജീബ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിക്ക് പി.ഡി.പി. പഞ്ചായത്ത് പ്രസിഡണ്ട്‌ അഷറഫ്, ചെലവൂര്‍ രാജപ്പന്‍, അബൂബക്കര്‍, സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

പിസിഎഫ് കുവൈറ്റ്‌ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പിസിഎഫ് കുവൈറ്റ്‌ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് കുവൈറ്റ് സിറ്റി ഏരിയയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ പ്രസിഡന്റായി അമീനുദീന്‍ വാക്യാത്ത്, സെക്രട്ടറിയായി ഷബീര്‍ ഖാന്‍ എ, ട്രഷറ അബ്‌ദുല്‍ നാസര്‍ നൂര്‍ മൈതാനം, വൈസ് പ്രസിഡന്റ് ഇസ്മായില്‍ വെളിയംകോട്, ജോയിന്റ് സെക്രട്ടറി സുനീര്‍ കേന്ദ്ര കമ്മിറ്റിയിലേക്കുള്ള ഏരിയ പ്രതിനിധിയായി നൌഷാദ് ശ്രീകണ്ഠപുരം എന്നിവരെയും റഫീഖ് രണ്ടത്താണി, അയൂബ് ഖാന്‍, അലാവുദീന്‍, ഷംനാസ് എന്നിവരെ വിവിധ വകുപ്പ് ഭാരവാഹികളായും തെരഞ്ഞെടുത്തു.

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട്‌ സാംസ്‌കാരിക ജീവിതത്തിന്റെ ശക്തി സ്തംഭം -പി ഡി പി

സുകുമാര്‍ അഴീക്കോട്‌  സാംസ്‌കാരിക ജീവിതത്തിന്റെ ശക്തി സ്തംഭം -പി ഡി പി
കൊച്ചി.മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ശക്തിസ്തംഭമായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.സാംസ്‌കാരിക നവീകരണത്തിനായി സ്വന്തം ജീവിതത്തെ നീക്കി വെച്ച മഹാനായിരുന്നു അഴീക്കോട്.ചിന്തയില്‍ തെളിച്ചവും പെരുമാറ്റത്തില്‍ നൈര്‍മല്യവും ഇടപെടലുകളില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.കലയേയും രാഷ്ട്രീയമാറ്റങ്ങളെയും ചോദ്യം ചെയ്യാന്‍ എക്കാലത്തും ശക്തമായി നിലകൊണ്ട ഒരു മഹാനുഭാവനെയാണ് സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട് മൂലം കേരളീയര്‍ക്ക് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി ഡി പി പിറവം മണ്ഡലം കമ്മറ്റി ആംബുലന്‍സ് നാടിനു സമര്‍പ്പിച്ചു

പി ഡി പി പിറവം മണ്ഡലം കമ്മറ്റി ആംബുലന്‍സ് നാടിനു സമര്‍പ്പിച്ചു 




പി.ഡി.പി. ജീവന്‍രക്ഷാ റാലി ഫെബ്രുവരി നാലിന് കാസര്‍ഗോഡ്‌

പി.ഡി.പി. ജീവന്‍രക്ഷാ റാലി ഫെബ്രുവരി നാലിന് കാസര്‍ഗോഡ്‌

 

കാസര്‍കോട്: അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷാറാലിയും പ്രതിഷേധ സമ്മേളനവും ഫിബ്രവരി നാലിന് മൂന്നുമണിക്ക് കാസര്‍കോട്ട് നടക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റാലിക്ക് ശേഷം പുതിയ ബസ് സ്റ്റാന്ഡ്  പരിസരത്ത് നടക്കുന്ന പ്രതിഷേധ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. റാലി പുലിക്കുന്നു ടൌണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.   സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം.സുബൈര്‍പടുപ്പ്, ജില്ലാ പ്രസിഡണ്ട്‌ ഐ.എസ്.സക്കീര്‍ഹുസൈന്‍, ജനറല്‍ സെക്ട്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ ഉബൈദ് മുട്ടുന്തല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉത്തരമേഖലാ സെമിനാര്‍ വിജയിപ്പിക്കുക : പി.ഡി.പി.പാലക്കാട് ജില്ലാ കൌണ്‍സില്‍

ഉത്തരമേഖലാ സെമിനാര്‍ വിജയിപ്പിക്കുക : പി.ഡി.പി.പാലക്കാട് ജില്ലാ കൌണ്‍സില്‍

ഒറ്റപ്പാലം : പി.ഡി.പി. പാലക്കാട് ജില്ലാ കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ്‌ മാഞ്ഞൂരാന്റെ അധ്യക്ഷതയില്‍ നടന്നു. കണ്ണൂരില്‍ നടക്കുന്ന ഉത്തരമേഖലാ സെമിനാര്‍ വിജയിപ്പിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പള്ളത്ത് അബ്ദുറഹിമാന്‍ ഹാജി, ഒമയംപള്ളി ചന്ദ്രന്‍, മസീഫ് ഹാജി, ഷംസുദ്ദീന്‍ തൃത്താല, മന്‍സൂര്‍, മുത്തു മൌലവി, സിദ്ദീഖ് മാച്ചിങ്ങല്‍, അബ്ബാസ് പുതുപ്പരിയാരം എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കാനുള്ള നീക്കം ; ശക്തമായ സമരം നടത്തുമെന്ന് പി.ഡി.പി.

മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കാനുള്ള നീക്കം ; ശക്തമായ സമരം നടത്തുമെന്ന് പി.ഡി.പി.
 
മലപ്പുറം : മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ അനുവദിച്ചതായി വ്യവസായ വകുപ്പ് മന്തി പി.കെ.കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് സ്ഥലം ലഭ്യമല്ലെന്ന് പറഞ്ഞു പദ്ധതി വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ച യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രിയുടെയും വാഗ്ദത്ത ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ പ്രസ്താവിച്ചു.
മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇ-മെയില്‍, മാറാട് വിവാദങ്ങളുടെ പുകമറക്കിടയില്‍ ഭൂമി ലഭ്യതയുടെയും മറ്റും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു സ്വകാര്യ മേഖലക്ക് അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടി സംഘടിപ്പിക്കും. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും ജില്ലയിലെ ലീഗ് എം.എല്‍.എ.മാരുടെയും നിഷ്ക്രിയത്വം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Monday, January 23, 2012

മഅ്ദനിയുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റി

മഅ്ദനിയുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റി 
 
അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിടുതല്‍ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല. കൂടുതല്‍ സമയം ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത മാസം ഒന്നിന് വീണ്ടും കോടതി പരിഗണിക്കും.കര്‍ണ്ണാടക സര്‍ക്കാരിന്റെ പുതിയ പ്രോസിക്യട്ടറെ നിശ്ചയിച്ചു.ഗോപിനാഥ് ആണ് പുതിയ പ്രോസിക്യൂട്ടര്‍.മഅ്ദനിയെ മാത്രമാണ് നേരിട്ട് ഹാജരാക്കിയത്.നാല് പേരെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജാരാക്കി

Sunday, January 22, 2012

അബ്ദുല്‍ നാസര്‍ മദനിയുടെ വിടുതല്‍ ഹരജി ഇന്ന് പരിഗണിക്കും

അബ്ദുല്‍ നാസര്‍ മദനിയുടെ വിടുതല്‍ ഹരജി ഇന്ന് പരിഗണിക്കും

ബാംഗ്ലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി വിചാരണകോടതിയുടെ പരിഗണയ്ക്ക്. പ്രോസിക്യൂഷന്‍ ഭാഗം വാദമാണ് ഇന്ന് കേള്‍ക്കുക.പ്രോസിക്യൂഷന്‍ ഭാഗം വാദമാണ് ഇന്ന് കേള്‍ക്കുക. കേസില്‍ 31ാം പ്രതിയായ മഅദനിയുടെ വാദത്തിനുള്ള എതിര്‍വാദമാണ് ഇന്ന് നടക്കുക. ബാംഗൂര്‍ സ്ഫോടനത്തിനായി കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച തീവ്രവാദി ക്യാംപില്‍ തന്റെ നേതൃത്തില്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നാണ് മഅദനിയുടെ വാദം. ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ ശേഷമാകും വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിക്കുക. സ്ഫോടന കേസിന്റെ വിചാരണയ്ക്കായി പരപ്പന അഗ്രഹാര ജയിലില്‍ രൂപീകരിച്ച സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്

Saturday, January 21, 2012

ഇ-മെയില്‍ വിവാദം ഒറ്റുകാര്‍ക്കുള്ള പ്രഹരം - അഡ്വ.ഷംസുദ്ദീന്‍

ഇ-മെയില്‍ വിവാദം ഒറ്റുകാര്‍ക്കുള്ള പ്രഹരം - അഡ്വ.ഷംസുദ്ദീന്‍


മലപ്പുറം : ഇ-മെയില്‍ വിവാദം ഒറ്റുകാര്‍ക്കുള്ള പ്രഹരമാണെന്നും ഇക്കാര്യത്തില്‍ മുസ്‌ലീം ലീഗിന്റെത് വിചിത്രമായ നിലപാടാണെന്നും പി.ഡി.പി. സംസ്ഥാന സെകട്ടറി അഡ്വ.ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അധികാരത്തിനായി സമുദായ സംരക്ഷകരായി ചമയുകയും അധികാരം നിലനിര്‍ത്താനായി സമുദായത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയ നിലപാടുകള്‍ യഥാര്‍ത്ഥ സമുദായ സ്‌നേഹികള്‍ തിരിച്ചറിയണം. ലവ് ജിഹാദിന്റെ പേരില്‍ കള്ളക്കഥകളുടെ പരമ്പരകളെഴുതിയ പത്രപ്രമാണിമാരും വിജിലന്‍സ് ജഡ്ജിക്കെതിരെ മതവിദ്വേഷം പ്രകടമാക്കിയ ചീഫ് വിപ്പും ഭരണകൂടത്തിനെയും ആഭ്യന്തര വകുപ്പിനെയും നിയന്ത്രിക്കുന്ന ഉന്നതരും ഒരു പ്രത്യേക വിഭാഗക്കാരാണെന്നത് യാദൃശ്ചികമല്ല. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യ പ്രകാരം അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കപ്പെട്ടവരാണ് ഇവരെന്നും  അവരെ കുറ്റം പറയാന്‍ കഴിയെല്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു.



മാധ്യമങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അധികാരത്തില്‍ തുടരാന്‍ എന്ത് ഒത്തു തീര്‍പ്പിനും തയ്യാറാവുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്ന നയത്തിനേറ്റ  കനത്ത തിരിച്ചടിയാണ് ഇ-മെയില്‍ വിവാദം. മാറാട് രണ്ടാം കലാപത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഐ.എസ്.എഫ്. പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

എക്സൈസ് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് പി ഡി പി മാര്‍ച്ച് നടത്തി

എക്സൈസ് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് പി ഡി പി മാര്‍ച്ച് നടത്തി 
തൃപ്പൂണിത്തറ : ബാര്‍ ലൈസന്‍സ് നല്‍കുന്നത്തില്‍ അഴിമതി കാട്ടിയ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ടു  മന്ത്രിയുടെ വസതിയിലേക്ക് പി.ഡി.പി. മാര്‍ച്ച് നടത്തി. തൃപ്പൂണിത്തറ ഗാന്ധി  സ്ക്വയറില്‍  നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്റ്റാച്യു ജങ്ക്ഷന്‍ വഴി സംസ്കൃത കോളേജ് റോഡിലെത്തിയ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നൌഷാദ് പാറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ സംസാരിച്ചു. 

മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ അബിത്താസിന് സ്വീകരണം നല്‍കി

മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ അബിത്താസിന് സ്വീകരണം നല്‍കി


തൃശൂര്‍- പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന അനീതിയും മനുഷ്യവകാശലംഘനങ്ങളും ഇതിവൃത്തമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് അവതരിപ്പിച്ച് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിത്താസിന് പി ഡി പി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കി. സര്‍ഗ്ഗാത്മക ഭാവനകള്‍ സാമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോഴാണ് കലയോടുള്ള ധാര്‍മികത പുലര്‍ത്താന്‍ കലാകരന് കഴിയുകള്ളു എന്ന് പരിപാടി ഉത്ഘാടനം ചെയ്ത പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.പി ഡി പി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അബിത്താസിന് ചടങ്ങില്‍ സമ്മാനിച്ചു.ജില്ല വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ് അദ്ധ്യക്ഷത വഹിച്ചു.കലാഭവന്‍ നൗഷാദ്,ജില്ല ജോയിന്റ് സെക്രട്ടറി മജീദ് മുല്ലക്കര,ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ കൊരട്ടിക്കര,പി റ്റി യു സി ജില്ല ട്രഷറര്‍ പി സ് ഉമര്‍ കല്ലൂര്‍,വിവിധ മണ്‌ലം ഭാരവാഹികളായ എ എച്ച് മുഹമ്മദ്, മുഉനുദ്ദീന്‍ ചാവക്കാട്, മുജീബ്,അമീര്‍ ചേര്‍പ്പ്,ഇബ്രാഹീം കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Thursday, January 19, 2012

മുവാറ്റുപ്പുഴ ആയവന ഹോമിയോ ആശുപത്രി ഉപരോധിക്കും : പി ഡി പി

മുവാറ്റുപ്പുഴ ആയവന ഹോമിയോ ആശുപത്രി ഉപരോധിക്കും : പി ഡി പി


മുവാറ്റുപ്പുഴ :  ആയവന ഹോമിയോ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുക , മുഴുവന്‍ സമയ ഡോക്റെര്‍മാരെ നിയമിക്കുക , ഡിസ്പെന്‍സറി തുടങ്ങുക എന്നീ  ആവശ്യങ്ങള്‍  ഉന്നയിച്ച കൊണ്ട് പി ഡി പി കാലമ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുക്യത്തില്‍   മുവാറ്റുപ്പുഴ മണ്ഡലം  സെക്രടറി നവാസ് നേടിയടത്തിന്റെ നേതൃത്വത്തില്‍ നാളെ ( വെള്ളി )പി ഡി പി പ്രവര്‍ത്തകര്‍ ആയവന  ഹോമിയോ ആശുപത്രി ഉപരോധിക്കും .

പാവപ്പെട്ട ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്  വേണ്ടിയുള്ള ഈ സമരത്തില്‍ എല്ലാ ജനാതിപത്യ വിശ്വാസികളും പി ഡി പി പ്രവര്‍ത്തകരുംപങ്കു ചേരണം  എന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു

പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണം -പി.സി.എഫ് റിയാദ്

പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണം -പി.സി.എഫ് റിയാദ് 
റിയാദ്: കേരളത്തിലെ മുസ്ലിം സമുദായത്തിന്‍െറ ഇമെയില്‍ ചോര്‍ത്താന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ മൊസാദിന്‍െറ ചാരന്മാരായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യേഗസ്ഥരാണ് ഇതിന് പിന്നിലെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വയം മതേതരത്വം ചമഞ്ഞ് സമുദായ നേതാക്കന്മാരെ ഒറ്റികൊടുക്കുന്ന മുസ്ലിം ലീഗിന് ഇതില്‍ എന്താണ് റോളെന്ന് വ്യക്തമാക്കണം. സ്വന്തം കസേര മാത്രം ലക്ഷ്യംവെച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ഈ നേതാക്കന്മാരില്‍ നിന്ന് സമുദായം ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും സമുദായത്തിന് എന്ത് നഷ്ടമുണ്ടായാലും ഐസ്ക്രീം കേസ് അട്ടിമറിച്ചു കിട്ടിയാല്‍ മതി എന്നാണ് ലീഗ് നേതാക്കളുടെ മനസിലെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ വന്‍ ഗൂഡാലോചന പുറത്തു കൊണ്ടുവന്ന ‘മാധ്യമം’ അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു.
അശ്റഫ് ബാഖവി താമരക്കളും യോഗം ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. അന്‍സാരി കൊട്ടാരക്കര, അസീസ് തേവലക്കര, ലത്തീഫ് കരുനാഗപ്പള്ളി, സുബൈര്‍ അഴീക്കോട്, സമീര്‍ കുറ്റിച്ചല്‍, യൂസുഫ് കാസര്‍കോട്, അന്‍വര്‍ ആലപ്പുഴ, അനസ് തൊടിയൂര്‍ എന്നിവര്‍ സംസാരിച്ചു. മാലിക് അഞ്ചല്‍ സ്വാഗതവും റഫീഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

മഅദനിക്ക് നീതി ഉറപ്പാക്കണം -എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍

മഅദനിക്ക് നീതി ഉറപ്പാക്കണം -എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ 


കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയ്ക്ക് എഴുതിയ കത്തില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

മഅദനിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും വിചാരണത്തടവുകാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നുമുള്ള ബന്ധുക്കളുടെയും അഭിഭാഷകരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് കാന്തപുരം വ്യക്തമാക്കി. നീതിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ മഅദനിയെ ശിക്ഷിക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറയുന്നു.

വിചാരണത്തടവുകാരായ പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട മാനുഷിക പരിഗണന മദനിക്ക് ഉറപ്പുവരുത്തണമെന്നും ദിവസേന വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്ക് അര്‍ഹമായ നീതി ലഭ്യമാക്കണം : രമേശ്‌ ചെന്നിത്തല

മഅദനിക്ക്  അര്‍ഹമായ നീതി ലഭ്യമാക്കണം : രമേശ്‌ ചെന്നിത്തല

ഹരിപ്പാട് : കര്‍ണ്ണാടക ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍വാസം അനന്തമായി നീളാതെ അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നു  കെ.പി.സി.സി. പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പി.ഡി.പി. ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡക്ക്  കത്തയക്കല്‍  പരിപാടി  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പി.ഡി.പി. നയരൂപീകരണ സമിതി അംഗം അഡ്വ. മുട്ടം നാസ്സര്‍, സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളായ വി.എന്‍.ശ്രീധരന്‍ പുലരി, പി.വിശ്വംഭരന്‍, ജില്ലാ കമ്മിറ്റി അംഗം കെ.എം.ഷറ ഫുദ്ദീന്‍, എം.യാക്കൂബ് ആനാരി, വൈ.ഷാജഹാന്‍, അനില്‍കുമാര്‍,
ഹുസൈന്‍ മുട്ടം, കെ.എ.മുഹമ്മദ്‌ കോയ, സൈഫുദ്ദീന്‍, വി.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, January 17, 2012

അബ്ദുല്‍ നാസര്‍ മഅദനിയുടെ വിടുതല്‍ ഹര്‍ജി 23 നു പരിഗണിക്കും

അബ്ദുല്‍ നാസര്‍ മഅദനിയുടെ വിടുതല്‍  ഹര്‍ജി 23 നു പരിഗണിക്കും 
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച വിടുതല്‍ ഹരജി 23 നു വീണ്ടും പരിഗണിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനാര്‍ദ്ദന രാജിവെച്ച ഒഴിവില്‍ പകരം ആളെ നിയമിച്ചതോടെയാണ് ഇത്. 

പ്രോസിക്യൂഷന്‍ വാദമാണ് 23 നു നടക്കുക. മഅദനിയുടെ അഭിഭാഷകന്റെ വാദം ഇതിനകം പൂര്‍ത്തിയായിരുന്നു.  ഇതിനിടെ ബാംഗ്ലൂര്‍ കേസിലെ ചെയര്‍മാന്‍ ഒഴികെയുള്ള പതിനാലു പ്രതികളെയും ബല്‍ഗാം ജയിലിലേക്ക് മാറ്റി.

ജയില്‍മോചിതരായ പി ഡി പി നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

ജയില്‍മോചിതരായ പി ഡി പി നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

 

കൊല്ലം : പോലീസ് സ്റെഷന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തു ജയിലിലടച്ച പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ തുടങ്ങിയവര്‍ക്കും ഏഴു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. പരവൂര്‍ കോടതി ജാമ്യം നിഷേധിച്ചതിനെ  തുടര്‍ന്ന് ജില്ലാ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജയില്മോചിതരായ പ്രവര്‍ത്തകരെയും നേതാക്കളെയും ജയില്‍ കവാടത്തിനു മുന്നില്‍ നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഹാരമണിയിച്ചു സ്വീകരിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, കൊല്ലം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കമാലുദ്ദീന്‍,  തിരുവനന്തപുരം ജില്ല്ല സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം ഹബീബ് റഹ്മാന്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്മായില്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി റസാഖ് മണ്ണടി, കൊല്ലം ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ കരുവ, ജില്ലാ ട്രഷറര്‍ സതീശന്‍ ചവറ, ജില്ല നേതാക്കളായ ബ്രൈറ്റ് സൈഫുദ്ദീന്‍, ഷിബു പത്തനാപുരം, ജബ്ബാര്‍ തഴവ, അഷ്‌റഫ്‌ ചമ്പല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

മഅദനിക്ക് പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കണം- പി.ഡി.പി.

മഅദനിക്ക് പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കണം- പി.ഡി.പി. 



കൊല്ലം: ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ച് പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കണമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിപ്രകാരം മഅദനിയെ ചികിത്സയ്ക്ക് കൊണ്ടുപോയ ബാംഗ്ലൂരിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പരിശോധനാകേന്ദ്രം മാത്രമാണ്. അവിടെ കിടത്തിച്ചികിത്സയോ പഞ്ചകര്‍മ്മചികിത്സാ സൗകര്യമോ ലഭ്യമല്ല. കഴിഞ്ഞ വ്യാഴാഴ്ച മഅദനിയെ ജയിലില്‍നിന്ന് ബാംഗ്ലൂര്‍ ജയനഗറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പരിശോധനാകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരിശോധനമാത്രം നടത്തി മടക്കിക്കൊണ്ടുപോകാനേ കഴിഞ്ഞുള്ളൂ. മഅദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇതുമൂലം കഴിഞ്ഞിട്ടില്ല. ആയുര്‍വേദ തുടര്‍ ചികിത്സ കിട്ടാത്തതിനാല്‍ മഅദനിയുടെ രോഗനില ഗുരുതരമായി തുടരുകയാണെന്ന് പൂന്തുറ സിറാജ് പറഞ്ഞു. മഅദനിക്ക് മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പഞ്ചകര്‍മ്മചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിക്കുകയും കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചകര്‍മ്മ ചികിത്സക്കുള്ള മുഴുവന്‍ ചെലവുംവഹിക്കാന്‍ പി.ഡി.പി. തയ്യാറാണെന്നും സിറാജ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.കമാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കരുവ, ജോയിന്റ് സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീന്‍,   ഇരവിപുരം മണ്ഡലം പ്രസിഡണ്ട്‌ എ.കെ.ഷഹാബുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നവര്‍-പി ഡി പി

ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നവര്‍-പി ഡി പി 


ത്രീവവാദീകളെല്ലാം മുസ്ലിംകള്‍ ആണെന്ന് അമേരിക്കയും ഇസ്രായിലും പടച്ചുവിട്ട ജല്പന്നങ്ങള്‍ക്ക് പിന്തുണയും പ്രചരണവും നല്‍കുന്നവരുടെ കുത്സിത ബുദ്ധിയാണ് മുസ്ലിം നേതാക്കളുടെയും പത്രപവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും ഇ-മെയില്‍ ചോര്‍ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി ഡി പി അഭിപ്രായപ്പെട്ടു.പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക മതന്യനപക്ഷങ്ങളുടെ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഭീകരവാദ മുദ്രചാര്‍ത്തി കള്ളക്കേസില്‍പ്പെടുത്തി ജയലിലടച്ചതിന് ശേഷമുള്ള അടുത്തഘട്ട പദ്ധതിയുടെ ഭാഗമാണ് ന്യൂനപക്ഷങ്ങളില്‍ പെട്ട പ്രഫഷണലുകളെ നോട്ടമിടുന്നതിന് പിന്നില്‍.ദല്‍ഹിയില്‍ നടന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധിയോടെ കേസന്വഷണങ്ങളെ സമീപക്കരുതെന്നും നിയമനീതിന്യയസംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകരെതുന്നും പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ച് ആവിശ്യപ്പെട്ടിരുന്നതാണ്.ഇതിനെയല്ലാം മറികടന്ന് ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അരക്ഷിതത്വബോധവും ഭീതിയും സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരുന്നതിനുള്ള ജാഗ്രത ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവണമെന്നും പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവിശ്യപ്പെട്ടു

പി ഡി പി സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍ ഹാള്ളില്‍ ജനുവരി 31 ന്

മ അദനി യുടെ ജയില്‍ വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും പി ഡി പി സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍  ഹാള്ളില്‍ ജനുവരി 31 ന്


അബ്ദുല്‍ നാസര്‍ മദനി ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ഡി പി ഉത്തര മേഖല കമ്മറ്റി  സംഗടിപ്പിക്കുന്ന മ അദനി യുടെ ജയില്‍ വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍  ഹാള്ളില്‍ ജനുവരി 31 ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ : ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും . രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക- മത രംഗത്തെ പ്രമുഘാ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും .

എല്ലാ ജനാതിപത്യ-മതേതര  വിശ്വാസികളും , മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും ഈ സെമിനാറില്‍ പങ്കെടുക്കണമെന്നും , അബ്ദുല്‍ നാസര്‍ മദനികെതിരെ നടക്കുന്ന  മനുഷ്യാവകാശ ലംഘന ത്തിനും , നീതി നിഷേതതിനും എതിരെയുള്ള  ഈ പോരാട്ടത്തില്‍ പങ്കു ചേരണമെന്നും പി ഡി പി സംസ്ഥാന സെക്രടറി നിസാര്‍ മേത്തര്‍ അഭ്യര്‍ഥിച്ചു

ഇന്‍റലിജന്‍സ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇ മെയില്‍ വിലാസം പുറത്തു വിട്ടു

ഇന്‍റലിജന്‍സ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇ മെയില്‍ വിലാസം


കോഴിക്കോട്: പൊലീസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇമെയില്‍ വിലാസങ്ങള്‍:

gmail.com

1     A Sakeer hussain journalist     sakeermdm@gmail.com
2     Abdul Jabbar Madilakam     jooliyas@gmail.com
3     Abumedayil     abumedayil@gmail.com
4     Adv. Shanavas      mrwkerala@gmail.com
5     Ahad P     ahad979@gmail.co
6     Ahmedsalihnver     ahmedsalihnver@gmail.com
7.     Akbar Ponnai     akbarponani@gmail.com
8.     Aliyar KM     aboubasima@gmail.com
9.     Allama Iqbal Foundation     iqbalfoundation@gmail.com
10.     Althaf ms     muhammadatha07@gmail.com
11.     Anamsekm     anamsekm@gmail.com
12.        viewtechkdr@gmail.com
13.     camelbags     camelbags@gmail.com
14.     dot adinns     dotadinns@gmail.com
15.     dpluskdr     dpluskdr@gmail.com
16.     dreamcards     dreamcards@gmail.com
17.     Faslurahim Melattur     faslurahim.ambalan@gmail.com
18.     fayizcmr     fayizcmr@gmail.com
19.     Fazil fareed     fazilfareed9@gmail.com
20.     Firose PM     pmfirose@gmail.com1.
21     hainiram     hainiram@gmail.com
22.     hanifkt     hanifkt@gmail.com
23.      Haris 7890     haris7890@gmail.com
24.     Haris Karuvampoil     brainobrainclt@gmail.com
25.     Haseena Sajid     haseenasajid123@gmail.com
26.        varnamdtp@gmail.com
27.     Huzain Kunju     huzainkunju@gmail.com
28.     isakeralam     isakeralam@gmail.com
29.     Ishaq Madari     ishaqmadari@gmail.com
30.     Junaid rahath     junaidrahath10@gmail.com
31.     Kunchabdullah K     kunhabdullak@gmail.com
32.     Kunhumohammed Koorimannil     kumukuma@gmail.com
33.     Mahin abdulrahiman     seeamahin@gmail.com
34.     Majeed MT     majeedyemtee@gmail.com
35.     Makkadar     makkadar@gmail.com
36.     manshad ma amaze     manshadma@gmail.com
37.     mecanews     mecanews@gmail.com
38.     minoritywatch     minoritywatch@gmail.com
39     modernpress kdlr     modernpress.kdlr@gmail.com
40.     Mohamed PA     pamohd@gmail.com
41.     Mujeebullah KV     mujeebullakv@gmail.com
42.     Mukthar KM     kmmukthar@gmail.com
43.     np jishar dare to say.... no     npjishar@gmail.com
44.    Nisar     nisar.pi@gmail.com
45     Niyaz     niyazib@gmail.com
46.     noorkvmltr     noorkvmltr@gmail.com
47.     peekayseals     peekayseals@gmail.com
48.         thejastvm@gmail.com
49.     Rasheed Wayanad     arabilakath@gmail.com
50.     Riyas kodungallur     riyaskdr@gmail.com
51.     robymsms     robymsms@gmail.com
52.     roshanfs     roshanfs@gmail.com
53.     Sabu Bin Habeeb     sabukhabeeb@gmail.com
54.     Sabusthottungal     sabusthottungal@gmail.com
55.     Saleel    saleel.nazeer@gmail.com
56.     Sameer kdr     kdr.sameer@gmail.com
57.     Sameer alameen     sameer.alameen@gmail.com
58.     Seethi Padiyath     padiyathseethi@gmail.com
59.     Shabeer kareem     spkkdlr@gmail.com
60.     Shafeeq Chennara     shafeeqshapk@gmail.com
61.     Shameer3Dmax     shameer3Dmax@gmail.com
62.     Smsulfi     smsulfi@gmail.com
63.     Shuhail hamza     suhailhamsa.123@gmail.com
64           aachis2003@gmail.com
65         aadhilsings@gmail.com
66.         aadhilsignscochin@gmail.com
67.         abdulnazarpb@gmail.com
68.         abdulwahid2203@gmail.com
69.         abdumohamed786@gmail.com
70.         abdussamadkb@gmail.com
71.         aboosalwa@gmail.com
72.         advtprabodhnam@gmail.com
73.         agasthyamadhom@gmail.com
74.         akbar.hamsa08@gmail.com
75.         alakbarkodungallur@gmail.com
76.         althameer@gmail.com
77.         althameeruae@gmail.com
78.         amshukoor@gmail.com
79.         anasjmn@gmail.com
80.         aneeshgopalan@gmail.com
81.         aneervaz@gmail.com
82.         antijose78@gmail.com
83.         arachanaprinters85@gmail.com
84.         areekarasudheer6@gmail.com
85.         arun4ulove@gmail.com
86.         arunprakasan@gmail.com
87.        thearrested1@gmail.com
88.         azadkmohamed@gmail.com
89.         azisalam@gmail.com
90.         babu.badushakhan@gmail.com
91.         basmohamed@gmail.com
92.         c.m.a.rbiz@gmail.com
93.         c.m.najeeb@gmail.com
94         camelbags@gmail.com
95.        wac.banath@gmail.com
96.        careerhrsa@gmail.com
97.         carownersclub@gmail.com
98.         cdawud@gmail.com
99.         centraldigitalcolourlab@gmail.com
100.         classickerala@gmail.com
101.         cochinorchids@gmail.com
102.         copyexpressinfor@gmail.com
103.         cosmoaqua@gmail.com
104.         crescenthospital@gmail.com
105.         csibrahimkutty@gmail.com
106.        thanalpalliative@gmail.com
107.         davinchikdlr@gmail.com
108.         dhabin2008@gmail.com
109.         dtphousecochin@gmail.com
110.         e.hareesh@gmail.com
111.         ebc.kerala@gmail.com
112.         econx@gmail.com
113.         eeconx@gmail.com
114.         faisal.mimmy@gmail.com
115.         farhagraphis@gmail.com
116.         feminummar@gmail.com
117.         fisalkm@gmail.com
118.         flashprint25@gmail.com
119.         grantskdr@gmail.com
120.         hamsahaa@gmail.com
121.         haneefakarakkatt@gmail.com
122.         tcmehaboob@gmail.com
123.         haris.l.khalid@gmail.com
124.         harisindigo@gmail.com
125.         hariskdlr@gmail.com
126.         hariskodungallur@gmail.com
127.         hasandarivish@gmail.com
128.         hussain.4210@gmail.com
129.         informkdlr@gmail.com
130.         ismailchentrappinny@gmail.com
131.         ismailmap@gmail.com
132.         jeevadharashine@gmail.com
133.         joobsoffset@gmail.com
134.         kadambotabdulrasheed06@gmail.com
135.         kamarsubair@gmail.com
136.         kayyoomkolliyl@gmail.com
137.         kmhaneesh@gmail.com
138.         ksfeekmsouth@gmail.com
139.         lasertechprint@gmail.com
140.         mdmriyas@gmail.com
141.         navasksaid@gmail.com
142.         nisam2010@gmail.com
143.         nishad.mb1@gmail.com
144.         nishadkdr@gmail.com
145.         sajeer9@gmail.com
146.         saleemkdly@gmail.com
147.         sameernazeer@gmail.com
148.         shakeerabdu@gmail.com
149.         shan4shanvar@gmail.com
150.         solidarityym@gmail.com
151.         studentsreliefwing@gmail.com

2.  rediffmail
1.         aadhilsigns@rediffmail.com

3. yahoomail
1.     Abbobacker Siddequue     ceekeyes2003@yahoo.com
2.     Abdul Ahad     pa_ahad@yahoo.com
3.     Abdul Kader Kodinhi     abdulkaderelimba@yahoo.co.in
4.     Abdul Majeed Ulattil     abdulmajeedullattil@yahoo.co.uk
5.     Abdul Rasheed PK     abu_amana@yahoo.com
6.     Aboobacker Vadakkangara     aboobackermohammed@yahoo.co.in
7.     Ahmed Kunjhu     ahmedbcs@yahoo.com
8.     Anvar VAdakkangara     anvarvadakkangara@yahoo.com
9.     Ashraf Tiruangadi     mdashraf 2003@yahoo.com
10.     Atheeque Rahman     atheequrahman@yahoo.com
11.     Basheer E     e_basheer@yahoo.com
12.     Basheer Manjeri     basheeremirates@yahoo.com
13.     ca babuca     cababuca@yahoo.com
14.     emperor_flexo     emperor_flexo@yahoo.in
15.     Faisal Aripra     kvfaisal09@yahoo.in
16.     Firose Puthanpally     firosepm@yahoo.com
17.     Ibrahim Mohamed     ibrahimkodi@yahoo.co.in
18.     iktiyar pang     iqthiyarudheen@yahoo.com
19.     Jalal P     jalal_pu@yahoo.com
20.     Kunjumon CIGI     kunjucgi@yahoo.com
21.     Majeed ca     majeedca@yahoo.com
22.     Mala doha     maladoha@yahoo.com
23.     Mohamed kallan     mohd_kallan@yahoo.com
24.     Mohd VC CIGI     mohammed_vc@yahoo.com
25.     Moidu Chalikkal     moiduchalikkal@yahoo.com
26.     Muhammad Shafeeq     Shafeeq68@yahoo.com
27.     Mujeeb Vazhakkad     kmmujeeb@yahoo.com
28.     Mujeebulla Chemnad     kvchemnad@yahoo.com
29.     Musthafa Arakkal     mmarakkal@yahoo.com
30.     Nazeer Cherur     mnazeerc@yahoo.co.in
31.     Nizam Njarayilkonam     amal_adhil@yahoo.com
32.     NM Salam    nmabdulsalam@yahoo.com
33.     Noufal Angadippuram     noufelkm@yahoo.com
34.     Noufal Velom     fzl_ahamed@yahoo.com
35.     Rasheed Kunhu     elankathil@yahoo.com
36.     Sajid Rahman     pmsajidrahman@yahoo.com
37.     Shanavas Adv.     shanavas_adv@yahoo.co.in
38.     Sharief Chemnad     sharifc@yahoo.com
39.     Suhaib Ali Vadakkangeri     suhaibali@yahoo.com
40.     V.M. Ibrahim     vmibrahim@yahoo.co.in
41.         akbar.hamsa08@yahoo.com
42.         akbar.hamsa08@yahoomail.com
43.         alsofat_dryclean@yahoo.com
44.         sanagraphics00@yahoo.in
45.         sargeelani@yahoo.co.uk
46.         annaplastics@yahoo.com
47.         aoneabu@yahoo.com
48.         bhoomikadlr@yahoo.co.in
49.         bijoynellikathara@yahoo.com
50.         binoykollara@yahoo.com
51.         polytek_aikkarakunnu@yahoo.com
52.         faisal_suyil@yahoo.com
53.         fasalkathikode@yahoo.co.in
54.         haisiva59@yahoo.com
55.         hajibasheer50@yahoo.com
56.         najeebkomath@yahoo.com
57.         manjuagencieskodungallur@yahoo.com
58.         mitkodungallur@yahoo.com
59.         najeebkormath@yahoo.com

4. shoaiba site
1.     Abbas Ali     abbas.ali@shoaibasite.com

5. ifoffice
1.         abbas@jifoffice.com

6. hotmail
1.     Abdul Aziz     azizbakr@hotmail.com
2.     Aboobacker Vadakkangara     aboobackermohammed@hotmail.com
3.     Alia Cadinuoche     zorahita@hotmail.com
4.     Charli Boy     muntazali@hotmail.com
5.     cutchi memon assoc. cochin     cmacochin@hotmail.com
6.     Dr. Ishaq Pullankode     get2ishaq@hotmail.com
7.     Firoz Titurkad     firozc@hotmail.com
8.     Humayun Kabir     khkabir@hotmail.com
9.     jaihind01     jaihind01@hotmail.com
10.     lucille curumtally     lucillecurumtally@hotmail.com
11.     mohamed kallan     mohd_kallan@hotmail.com
12     Nizam njarayilkonam     niz_njkonam@hotmail.com
13.     Rafeeque Thangal     abuammar786@hotmail.com
14.     Sathar COK     sathar_k@hotmail.com
15.     Shafeeq Kuwait     Shafeeq68@hotmail.com
16.     Shibily Nuaman     Shibilynuaman@hotmail.com
17.     Suhyl CIGI                                                suhylvailithara01@hotmail.com
18.         abdulu2000@hotmail.com
19.         cakhadar@hotmail.com
20.         chodavarapuprabhakar@hotmail.com
21.         classydigital@hotmail.com
22.         drnazarulla@hotmail.com

7.  asianetindia
1.         adlcare@asianteindia.com

8. bridgeway.ae
1.     Abdul wahab pv     corporate@bridgeway.ae
2.     Haris Neelambra     admin@bridgeway.ae

9. ashwatech
1.     Abdul gafoor vengara     agafoor@ashwatech.com

10. eim.ae
1.         alletman@eim.ae

11. emirates.net.ae
1.     Abdul Azeez Tirur     emirta@emirates.net.ae
2.     Al Letiman Printing Press     Alietman@emirates.net.ae
3.     Basheer Manjeri     basheeremirates@yahoo.com
4.     Dr. Abdul Gafoor     gafoordr@emirates.net.ae
12. batelco.com.bh
1.         alkomed@batelco.com.bh
13. journalist.com
1.     amnadwi.     amnadwi@journalist.com
14. albabtain.com.sa
1.     sharif    asharif@albabtain.com.sa
15. aljazeera.net
1.     Safeer Athimannil     athimannils@aljazeera.net
16. kmifzc.com
1.     ch raheem     ch.raheem@kmifzc.com

17. dr. com
1.     Badusha     badusha.dr.com

18. cigi.org
    cigi    cigihq@cigi.org

19.1yet.com
1.         harismohammad@1yet.com

20 . hatta.ae
1.     Hashim ct     hashim@hatta.ae

21 . jumbo.ae
1.     Suhaib Ali                                                    suhaibali@jumbo.ae
 
22. gawab.com
1.         thakbeer@gawab.com

23. infobhan.net
1. Abdul salam nm     salam@infobhan.net


Monday, January 16, 2012

പി ഡി പി നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പി ഡി പി  നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊല്ലം : പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, കൊല്ലം ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ തുടങ്ങിയ പി.ഡി.പി. നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം ജില്ലാ കോടതി പരിഗണിക്കും. പോലീസ് സ്റേഷന്‍ ആക്രമിച്ചു, പൊതു മുതല്‍ നശിപ്പിച്ചു എന്നീ കള്ളക്കെസ്സുകള്‍ ചുമത്തിയാണ് കഴിഞ്ഞയാഴ്ച നേതാക്കളെയും ഏഴു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. കുളപ്പാടത്ത് സി.പി.എം.പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പെടുത്തി രണ്ടു പി.ഡി.പി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തു.

Sunday, January 15, 2012

പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്

പി ഡി പി രാഷ്ട്രീയ വിശദീകരണ  യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്


മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് കമ്മറ്റി സംഗടിപ്പിക്കുന്ന പി ഡി പി രാഷ്ട്രീയ വിശദീകരണ  യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് പാണ്ടികശാല സെന്ററില്‍ പി ഡി പി മലപ്പുറം ജില്ലാ പ്രേസിടണ്ട് അലി കാടാമ്പുഴ ഉദ്ഘാടനം ചെയ്യും , ഇബ്രാഹിം ആതവനാട് , അബ്ദുല്‍ ഖാദര്‍ മൌലവി എന്നിവര്‍ പങ്കെടുക്കും .
എല്ലാ ജനാതിപത്യ വിശ്വാസികളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു 

മദനിക്ക് നീതി നല്‍കുക : പി ഡി പി ജന ജാഗ്രത മാര്‍ച്ചും മനുഷ്യാവകാശ സമ്മേളനവും

അബ്ദുല്‍ നാസര്‍ മദനി ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക മനുഷ്യാവകാശ ദിനത്തില്‍ പി ഡി പി മലപ്പുറം കോട്ടക്കലില്‍  ജന ജാഗ്രത മാര്‍ച്ചും  മനുഷ്യാവകാശ സമ്മേളനവും സങ്ങടിപ്പിച്ചു 

ഷമീര്‍ പയ്യനങ്ങാടി  (ഐ എസ എഫ് സംസ്ഥാന പ്രസിടണ്ട്)
PART -2 
PART-3

PART-4
PART-5
അജിത്‌ കുമാര്‍ ആസാദ് ( പി ഡി പി സംസ്ഥാന സെക്രടറി )
PART-2
ഗ്രോ വാസു ( പ്രമുഖ മനുഷ്യാവാ കാശ പ്രവര്‍ത്തകന്‍ )

തോമസ്‌ മാഞ്ഞൂരാന്‍  ( പി ഡി പി സംസ്ഥാന ലീഗല്‍ സെല്‍ അംഗം )

Friday, January 13, 2012

മഅ്ദനിക്ക് ബംഗളൂരുവിലെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സ

 മഅ്ദനിക്ക് ബംഗളൂരുവിലെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സ
 
തുടര്‍ ചികിത്സ ഡോ. പി.കെ. വാര്യരുടെ നിര്‍ദേശപ്രകാരം
 
ബംഗളൂരു: സുപ്രീംകോടതി നിര്‍ദേശപ്രകാരം അബ്ദുന്നാസിര്‍ മഅ്ദനിയെ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ജയനഗര്‍ ശാഖയില്‍ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍നിന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന മഅ്ദനിയെ ഡോ. സുജിത് വാര്യര്‍ പരിശോധിച്ചു. പരിശോധിച്ചശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
മഅ്ദനിയുടെ രോഗങ്ങള്‍ സംബന്ധിച്ച് കേസ് ഷീറ്റ് തയാറാക്കി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.കെ. വാര്യരുടെ വിദഗ്ധ ഉപദേശം തേടിയിരിക്കയാണെന്ന് ഡോ. സുജിത് വാര്യര്‍ പറഞ്ഞു. മഅ്ദനിക്ക് ടോണ്‍സെലൈറ്റിസ്, കഴുത്തുവേദന, കൈകാലുകള്‍ മരവിപ്പ് തുടങ്ങിയ രോഗങ്ങളാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതുകൂടാതെ കാഴ്ചക്ക് മങ്ങലുമുണ്ട്. പി.കെ. വാര്യരുടെ നിര്‍ദേശമനുസരിച്ചാണ് മരുന്നും ചികിത്സയും നിര്‍ദേശിക്കുകയുള്ളൂവെന്ന് സുജിത് വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് ജയനഗര്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷിച്ചിരുന്നു.
അതേസമയം, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖ മാത്രമായ ജയനഗറിലെ ആശുപത്രിയില്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി ചികിത്സക്ക് നിര്‍ദേശിച്ചപ്പോള്‍ കോട്ടക്കലിലെ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോട്ടക്കല്‍ വൈദ്യശാലയുടെ ചികിത്സ ബംഗളൂരുവില്‍ ലഭ്യമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ സുപ്രീംകോടതി അത് അംഗീകരിക്കുകയായിരുന്നു.

നേരത്തേ കോടതി നിര്‍ദേശപ്രകാരം ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ മഅ്ദനിക്ക് 28ദിവസം കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ ചികിത്സ ഉണ്ടായില്ല. തുടര്‍ന്ന് ചികിത്സ നല്‍കണമെന്ന് സൗഖ്യ ആശുപത്രി നിര്‍ദേശിച്ചെങ്കിലും ജയില്‍ അധികൃതര്‍ അതുവരെയുള്ള ചികിത്സയുടെ പണം പോലും നല്‍കിയിരുന്നില്ല.