ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, October 22, 2012

മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.

മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.

ലോകത്തില്‍ തുല്യത ഇല്ലാത്ത നീതി നിഷേതത്തിനു ഇരയായി പീഡനം അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മദനി യുടെ മോചനം ആവശ്യപ്പെട്ടു കൊണ്ടും അദ്ദേഹത്തിന് അര്‍ഹമായ നീതി ലഭ്യമാക്കുന്നതിനു വേണ്ടിയും മദനിക്ക് നീതി നല്‍കുക എന്നാ പ്രമേയത്തോടെ ജസ്റ്റിസ് ഫോര്‍ മദനി ഫോറം വര്‍ക്കലയില്‍ മദനി ഐക്യ ദാര്ദ്യ സംഗമം സംഗടിപ്പിച്ചു.
ഐക്യ ദാര്ദ്യ സംഗമം ബാ സുരേന്ദ്ര   ബാബു  ഉദ്ഘാടനം ചെയ്തു. നടയറ ജബ്ബാര്‍ ( പി ഡി പി ) , പനവൂര്‍ ഹസ്സന്‍ ( പി ഡി പി ) , അഡ്വ : സുന്ദരേശന്‍ ( സി  പി എം  ) കടക്കല്‍  ജുനൈദ് , അഡ്വ : സുദര്‍ശനന്‍ പിള്ള ( കോണ്‍  ഐ  ) എന്നിവര്‍ സംസാരിച്ചു 

Saturday, October 13, 2012

പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്തു


പി ഡി പി പ്രതിഷേത സമ്മേളനം കത്തോലിക്കാ 

ബാവ ഉത്ഘാടനം ചെയ്തു 

പി ഡി പി മദനിക്ക് നീതി നല്‍കുക ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നാ മുദ്രാവാഖ്യം   ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  തൃത്താല  മണ്ഡലം കമ്മറ്റി പടിഞ്ഞാരങ്ങാടിയില്‍ സംഗടിപ്പിച്ച പ്രതിഷേത സമ്മേളനം കാത്തോലിക്കാ  ബാവ ഉദ്ഘാടനം ചെയ്തു .ഈ  രാജ്യത്തെ നീതി നിഷേതിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുകയും അവകാശം നിഷേതിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ടിക്കുകയുമാല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനി എന്നാ മനുഷ്യന് വേണ്ടി ശബ്തിക്കുക എന്നത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യന്റെയും ബാധ്യത ആണെന്നും അദ്ധേഹത്തിന്റെ മോചനത്തിനായി എല്ലാവരും  രംഗത്തിറങ്ങണം എന്നും കത്തോലിക്കാ ബാവ ഉത്ഘാടന പ്രസംഗത്തിലൂടെ പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു . ഈ പോരാട്ടം വിജയം  കാണുന്നത്  വരെ  താന്‍ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി 

പി ഡി പി  സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ , പാലക്കാട്  ജില്ല പ്രേസിടണ്ട്  തോമസ്‌ മാഞ്ഞൂരാന്‍,   മലപ്പുറം ജില്ലാ  പ്രേസിടണ്ട്  അലി കാടാമ്പുഴ , സെക്രടറി ജാഫര്‍ അലി ദാരിമി എന്നിവര്‍ സംസാരിച്ചു .തൃത്താല  മണ്ഡലം  ജോയിന്റ് സെക്രടറി നാസര്‍ മാലിക് സ്വാഗതവും അബു കക്കാട്ടിരി നന്ദിയും പറഞ്ഞു 
 

Friday, October 12, 2012

പി ഡി പി മാരാമുറ്റം ഓഫീസ് ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു

പി ഡി പി മാരാമുറ്റം ഓഫീസ് ജില്ലാ സെക്രട്ടറി 

ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു 




മലപ്പുറം :പി ഡി പി മാരാമുറ്റം ഓഫീസ് ഇന്ന് (12-10=2012) പാര്‍ട്ടി ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു .

Thursday, October 11, 2012

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു

അബ്ദുല്‍ നാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു 

ജാമ്യവും പരോളും ചികിത്സയും നിഷേദിച്ചു  കൊണ്ട് കര്‍ണ്ണാടക ജയിലില്‍ അടക്കപ്പെട്ട പി  ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ  പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു . പി ഡി പി സി എ സി അംഗവും WIMനേതാവുമായ ശ്രീജ  മോഹന്‍ , സീന കായംകുളം , പി ഡി പി സംസ്ഥാന സമിതി അംഗം അംജദ് ഖാന്‍ പാലപ്പിള്ളി , പുതുക്കാട് മണ്ഡലം പ്രസിഡന്റ്‌ അബു ഹാജി , പുതുക്കാട് മണ്ഡലം ഭാരവാഹികളായ മുസ്തഫ ചേരട , സിദ്ധീക്ക് ആലുങ്ങല്‍, പി   സി  എഫ്  കുവൈത്ത്  അബ്ബാസിയ  യൂനിറ്റ്  ട്രേഷറര്‍   ഷൌക്കത്ത് അലി , പി സി എഫ് പ്രവര്‍ത്തകന്‍ റിഷാദ്   അയിലക്കാട്   , പി ഡി പി മലപ്പുറം  ജില്ല ട്രേഷറര്‍  ഗഫൂര്‍ വാവൂര്‍  , തുടങ്ങിയ  പി ഡി പി നേതാക്കളാണ്  ബുധനാഴ്ച രാവിലെ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചത് .

കടുത്ത പ്രമേഹവും , ഷുഗറും , അല്‍സറും തുടങ്ങി അനേകം രോകങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മദനിക്ക് തന്റെ മുറിച്ചു മാറ്റപ്പെട്ട കാലില്‍ മരവിപ്പ് ബാധിച്ചതിനാല്‍ വെപ്പ്  കാലിലേക്ക് ബന്ധിപ്പിച്ചു അതുമായി  അതികം നേരം ഇരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത് , പൂര്‍ണ മായി കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണിനാല്‍ ബുദ്ധിമുട്ടിയിരുന്ന  മദനിക്ക് ഇപ്പോള്‍ ഇടതു കണ്ണിന്‍റെ കൂടി കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ ജയില്‍ ജീവിതം വളരെ ദുസ്സഹമായിരിക്കുകയാണ് . ഈ ഒറ്റപ്പെടുത്തലിനു  ഇടയിലും   നാട്ടിലെ പട്ടിണി പാവങ്ങള്‍ തന്നോടൊപ്പം നില്‍ക്കുന്നു എന്നത് മനസ്സിന് ഒരുപാട് ആശ്വാസം നല്‍കുന്നു എന്നും അതിനെ അദ്ദേഹം നന്ദിയോടെ സ്മരിക്കുകയും  ചെയ്തു .

16-)o തിയതി പരിഗണിക്കുന്ന ജാമ്യാപേക്ഷയില്‍ വിധി അനുകൂലമാകുവാന്‍  എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തന്നോടൊപ്പം എപ്പോഴും ഉണ്ടാകണം എന്നും മര്ധിത പീഡിത ജനതക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം എന്നും അദ്ദേഹം അറിയിച്ചു.

P D P ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "



P D P ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "




കോഴിക്കോട് :ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്ജിതപ്പെടുത്തുന്നതിനും കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്ക്കെടിരെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മറ്റി പ്രക്യാപിച്ച ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന "വാഹന പ്രജരണ ജാഥയും സമരസായഹ്നവും" വിജയിപ്പിക്കുന്നതിനും വേണ്ടി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന ജില്ലാതല പ്രവര്‍ത്ത കണ്‍വെന്‍ഷന്‍ 14 /10 /2012 9am to 6pm -കൊയിലാണ്ടി വ്യാപാരി ഭവന്‍ ഓഡിടോറിയം

കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട്‌ ശംസുദ്ധീന്‍ പയ്യോളി അധ്യക്ഷത വഹിക്കും പി ഡി പി സംസ്ത്ഥാന ജെനറല്‍ സെക്രട്ടറി {കോഴിക്കോടെ ജില്ലാ ഇന്‍ ചാര്‍ജ് }നിസ്സാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്യും ...ജില്ലാ സെക്രട്ടര്രി നൌഷാദ മുക്കം ജില്ലാ നേതാക്കളായ ,ജാഫ്രി .അസീസ്‌ നല്ലളം ,ബഷീര്‍ ഹാജി ,ഫൈസല്‍ ചാലിയം എന്നിവര്‍ സംബന്തിക്കും 

NB :മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിചെരനമെന്നു ജില്ലാ പ്രസിഡണ്ട്‌ ശംസുദ്ധീന്‍ പയ്യോളി അറിയിച്ചു .

Monday, October 8, 2012

മുസ്ലിം ലീഗ് കേരളത്തെ ഭ്രാന്താലയമാക്കുന്നു : പി ഡി പി


മുസ്ലിം ലീഗ് കേരളത്തെ ഭ്രാന്താലയമാക്കുന്നു : പി ഡി പി 


Sunday, October 7, 2012

ലീഗ് ആസ്വദിക്കുന്ന തീവ്ര വര്‍ഗീയതയുടെ വില നല്‍കേണ്ടി വരുന്നതാര്?


ലീഗ് ആസ്വദിക്കുന്ന തീവ്ര വര്‍ഗീയതയുടെ വില 

നല്‍കേണ്ടി വരുന്നതാര്? 




കണ്ണൂര്‍ :2010 ലെ ഒരു പകല്‍ ബി ജെ പി, ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ കുബുദ്ധികളുടെ ഉച്ച ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും വന്ന ലവ് ജിഹാദ് എന്ന വാര്‍ത്ത സുപ്പെര്‍ കേസരിയവാന്‍ മത്സരിക്കുന്ന മാതൃഭൂമിയും, നിശബ്ദ തീവ്രവാതത്തിലൂടെ മുസ്ലിം വിരുദ്ധത തരം പോലെ ഉപയോകപെടുത്തുന്ന മലയാള മനോരമയും പടച്ചു വിട്ട ബ്രൈകിംഗ് ന്യൂസിന് മറുപടിയായി അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്തന്‍ നല്‍കിയ മറുപടിയില്‍ നിന്ന് വേണം ഇപ്പോള്‍ കേരളത്തിലെ മതേതര സമവാക്യങ്ങള്‍ക്ക് സംഭവിച്ച മൂല്യച്ചുതി ആരുടെ സംഭാവന എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങാന്‍ ഹൈന്ദവ സമുതായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി കേരളത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹം കഴിക്കുകയും പിന്നീട് മുസ്ലിം ജനസന്ഗ്യ വര്‍ധിപ്പിച്ചു ഇന്ത്യയെ{ കേരളത്തെ }ഒരിസ്ലാമിക രാഷ്ട്രമാക്കി മാറ്റുവാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നെത്ര്വത്വത്ത്തില്‍ ശ്രമം നടക്കുന്നു എന്നാണു അന്നദേഹം പറഞ്ഞത് ... ആരോപണം കേവലം പുകമരക്കു പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഒരു ശതമാനം പോലും പിന്തുണയില്ലാത്ത ഒരു സംഗടനയെ പറ്റി യാണെന്നതു പോലും മറന്നു ഇവിടുത്തെ മുസ്ലിം ലീഗും, ദേശീയ മുസ്ലിമീങ്ങള്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും അച്ചുതാന്തനെതിരെ രംഗത്ത് വന്നു.. ഒരു വരിയുടെ പോലും നിഷ്പക്ഷത ബോധ്യപെടാത്ത്ത ...തികച്ചും സംഘപരിവാര്‍ അജണ്ട യാണെന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നിട്ടും വിഷയത്തില്‍ അവര്‍ അന്തമായ സി പി എം വിരുദ്ധ നന്നായി ആസ്വതിച്ചു ആഗോഷിച്ചു ...അവസാനം കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ വിവാതങ്ങളുടെ കൊടുമുടിയില്‍ നിന്ന മുസ്ലിം ലീഗ് അവരെ തന്നെയും അല്ഭുധ പെടുത്തി കൊണ്ട് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി 2006 ല്‍ സദാചാര മൂല്യച്ചുതി ലീഗിന്റെ അന്ധകനായിരുന്നു എങ്കില്‍ അതേ സതാജാര മൂല്യച്ചുതി കൊടുമുടിയോളം ചര്‍ച്ച ചെയ്തിട്ടും അതിനെയെല്ലാം മറികടന്നു ലീഗ് വിജയക്കൊടി നാട്ടി. യു ഡി എഫ് ഇലെ ഇതര കഷികള്‍ക്ക് താക്കീതു നല്‍കികൊണ്ട് കേരളത്തിലെ ഹിന്ദു വോട്ടുകള്‍ കൃത്യമായി സി പി എം ചേരിയില്‍ എഗീകരിക്കപെട്ടു അങ്ങനെ കേരള ചരിത്രത്തില്‍ ആദ്യമായി ഇരു മുന്നണികളും തുല്യ സീറ്റുകള്‍ നേടിയതും ബി ജെ പി ക്ക് ചരിത്ര മുന്നേറ്റം സമ്മാനിച്ച ഇലക്ഷനാ യും കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മാറി തുടര്‍ന്ന് വന്ന ഉപതെരെഞ്ഞെടുപ്പുകളിലും ആ മതേതര വിള്ളലിന്റെ ആഴം കൂടി കൂടി വന്നു ഇന്നവസാനം കള്ള് വിഷയത്തിലും,നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും അടക്കം ലീഗ് എതിര്ചെരിയെ പ്രഗോപിപ്പിച്ചു തന്ദ്രപരമായി ആ വിള്ളലിന്റെ ആഴം നിലനിര്‍ത്തി പോരുന്നു അതവര്‍ അടുത്ത ലോകസഭ ഇലക്ഷന്‍ വരെ തുടരുകയും ചെയ്യും ...കഴിഞ്ഞ നിയമസഭ ഇലക്ഷന് ശേഷമുള്ള രാഷ്ട്രീയ വിലയിരുത്തലില്‍ അന്ന് എം സി മാഹിന്‍ ഹാജിയെ പോലുള്ളവര്‍ പറഞ്ഞത് കുഞ്ഞാലികുട്ടിയുടെ പ്രവര്ത്തനങ്കല്‍ കേരളത്തിലെ മുസ്ലിമീങ്ങള്‍ ഇഷ്ട്ടപെടുന്നു എന്നാണു....{ അത് കേട്ട് ആവേശം കൊണ്ട യൂത്ത് ലീഗ് കാരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് കുഞ്ഞാലികുട്ടി എമെര്‍ജിംഗ് കേരളയില്‍ വേശ്യാലയത്ത്തിനു അനുമതി നല്‍കാന്‍ തീരുമാനിച്ചു കുഞ്ഞാലികുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ട്ടപെടാത്ത ചില കേരളീയര്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു}അതവിടെ നില്കട്ടെ വിഷയത്തിലേക്ക് വരാം .

അന്ന് ലീഗ് ഒരു ചരിത്ര സത്യം തിരിച്ചറിഞ്ഞു തീവ്ര വര്‍ഗീയത ഒരു പൊന്മുട്ട ഇടുന്ന തരാവാനെന്ന സത്യം ...അതവര്‍ തുടര്‍ന്ന് എല്ലാ വിഷയങ്ങളിലും ഉപയോകിച്ച് ആസ്വതിച്ചു വരുന്നു ...ഈ തിരിച്ചറിവ് 92 ഇല്‍ അവര്കുണ്ടായിരുന്നു എങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപെടില്ലായിരുന്നു എന്ന് ഇപ്പോള്‍ അവരില്‍ പലരും സമാശ്വസിക്കുന്നുണ്ടാകും ...ഇവിടെ ഗൌരമായി ചര്‍ച്ച ചെയ്യപെടെണ്ടുന്ന ഒരേ ഒരു വിഷയം കേരളത്തെ എന്നല്ല ഇന്ത്യയെ തന്നെ വിഴുങ്ങാന്‍ ശേഷിയുള്ള യതാര്‍ത്ത വര്‍ഗീയത എങ്ങനെ തടയാം എന്നുള്ളതാണ് ഇനി ഒരു ഗുജറാത്ത് ആവര്‍ത്തിക്കുന്നു എങ്കില്‍ അത് കേരളത്തില്‍ ആയിരിക്കും എന്ന 2004 ലിലെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കൂടി റിപ്പോര്‍ട്ടും ഇതിനോട് കൂട്ടി വായിച്ചാല്‍ ഇനി നമുക്ക് ആസ്വതിക്കാന്‍ കഴിയാത്ത വിതം കുഴിച്ചു മൂടപ്പെടാതിരിക്കാന്‍ നമ്മള്‍ എവിടെ നിന്നും തുടങ്ങണം ???ലോകത്തെ 226 രാഷ്ട്രങ്ങളില്‍ 176 രാശ്രങ്ങള്‍ മതേതര രാഷ്ട്രങ്ങളാണ് എന്നാല്‍ അതില്‍ 175 രാഷ്ട്രങ്ങള്‍ക്കും ഒരു ഒവ്ത്യോകിക മതം ഭരണഗടനയില്‍ എഴുതപെട്ടിട്ടുണ്ട് എന്നാല്‍ ഒവ്ദ്യോകിക മതം എഴുതപ്പെടാത്ത മതേതരത്വം ഭരണഗടനയുടെ മുഗ മുദ്രയായി ചേര്‍ക്കപെട്ട ഒരേ ഒരു രാജ്യമാണ് ഇന്ത്യ ഈ തിരിച്ചറിവ് ഒരു പക്ഷെ മതേതര മൂല്യങ്ങളുടെ പരുതീസയായ മുസ്ലിം സമുദായത്തെ നിരന്ദരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന ലീഗിന് ഉണ്ടായില്ലെങ്ങിലും കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഏറെ സംഭാവന നല്‍കിയ മന്നത് പത്മനാഭനെ പോലുള്ളവര്‍ നയിച്ച.. ഇന്ത്യ വിട്ടു പാകിസ്ത്താനിലേക്ക് പോകുവാന്‍ വിസമ്മതിക്കുന്ന മുസ്ലിമീങ്ങളുടെ തലകൊയ്യനമെന്നാക്രോഷിച്ച പ്രവീണ്‍ തോഗാടിയയെ പോലുള്ളവര്‍ക്ക് എന്‍ എസ് എസ് ആസ്ത്താനത്തെക്ക് പ്രവേശനം നിഷേടിച്ച നാരായണ പനിക്കരെപോലുള്ളവര്‍ നയിച്ചിരുന്ന എന്‍ എസ് എസ് ഉം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ലോക സമാതാനത്ത്തിന്റെ വജനം മാലോകര്‍ക്ക് പകര്‍ന്നു തന്ന ഗുരുദേവന്റെ പ്രസ്ത്താനത്ത്തിനും ഉണ്ടാകാതിരുന്നു കൂടാ ...ഇവിടെ ലീഗ് തീ കൊള്ളി കൊണ്ട് തല മാത്രമല്ല സമുതായത്ത്തിന്റെ മുഴുവന്‍ മൂല്യങ്ങലെയുമാണ് ചൊരിയുന്നത് നമുക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ മതേതര അന്ധരീക്ഷത്തില്‍ ഒരു ഹിന്ദു ലീഗ് കൂടി രൂപാന്ദര പെടുന്നതോടെ നമ്മുടെ രാജ്യ 48 ന്റെ കലുഷിതയിലേക്ക് തിരിച്ചു പോകും എന്ന കാര്യത്തില്‍ സംശയമില്ല ഇവിടെ മതേതര ഹിന്ദുവോ മതേതര മുസ്ലിമോ അല്ല മറിച്ചു മതേതര മനുഷ്യ മനസ്സുകലാനുണ്ടാകേണ്ടത് ...നമ്മുടെ രാജ്യം കലാഭാഭൂമിയായാലും ഞങ്ങള്‍ക്ക് അധികാരമാണ് പ്രധാനം എന്ന പ്രതിന്ജയോടെ വര്‍ത്തിക്കുന്ന ലീഗിനെയും സങ്ങപരിവാര്‍ ശക്ത്തികളെയും ഒറ്റ പെടുത്തി നമ്മുടെ മതേതരത്വം സംരക്ഷിക്കുവാന്‍ രാജ്യത്തെ ജനതിപത്യത്ത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും കക്ഷിരാഷ്ട്രീയ ഭേതമന്യേ മുഴുവന്‍ മനുഷ്യ സ്നേഹികളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

 {പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസ്സാര്‍ മേത്തര്‍ ആണ് ലേഘകന്‍}

Saturday, October 6, 2012

പി ഡി പി പാഠശാല ഇന്ന്


പി ഡി പി പാഠശാല ഇന്ന്

വേങ്ങര; പാര്‍ട്ടി പ്രവര്‍ത്തകരെ സംഗടന  പ്രവര്‍ത്തന  രംഗത്ത്   സജീവമാകുന്നതിന്റെ ഭാഗമായി  AR NAGAR പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തില്‍   കൊലപ്പുരത്ത്07/10/2012 ഞായറാഴ്ചപാഠശാല നടക്കും.
 കാലത്ത്11 ന്നു പഞ്ചായത്ത് പ്രസിരണ്ടു പതാക ഉയര്‍ത്തും ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉത്ഗാടനം ചെയ്യും, ജില്ലാ വൈസ് പ്രസിരണ്ടു NA സിദ്ധീക് സാഹിബു ക്ലാസെടു,ക്കും ജില്ലാ വൈസ് പ്രസിരണ്ടു വേലായുധന്‍ വെന്നിയൂര്‍ , ജില്ലാ ജോയിന്‍ സെക്രട്ടറി ശരഫുദ്ധീന്‍ പെരുവള്ളൂര്‍ ,മണ്ഡലം നേതാക്കള്‍ ,സംഭന്ധിക്കും,

എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു 

മഅദനി : മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും : പി ഡി പി

മഅദനി :

മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും  : പി ഡി പി 


പി ഡി പി ജില്ലാ കണ്‍വെന്ഷനും സമര പ്രഖ്യാപനവും നടത്തി

പി ഡി പി ജില്ലാ കണ്‍വെന്ഷനും  സമര പ്രഖ്യാപനവും നടത്തി 
പി ഡി പി മലപ്പുറം ജില്ലാ കണ്‍ വെന്ഷനും സമര പ്രഖ്യാപനവും നടത്തി , പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു .  

പി.ഡി.പി.ദേശീയ പാതാ ഓഫീസ് മാര്‍ച്ച് നടത്തി


പി.ഡി.പി.ദേശീയ പാതാ ഓഫീസ് മാര്‍ച്ച് നടത്തി


ആലപ്പുഴ : അടിയന്തിരമായ ദേശീയ പാത പുനര്നിര്‍മ്മിക്കണമെന്നും ബൈപാസ് പൂര്ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു പി.ഡി.പി.ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതാ ഓഫീസ് മാര്‍ച്ച് നടത്തി. സമരം പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉത്ഘാടനം ചെയ്തു കുഴികള്‍ അടച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു അധികാരികള്‍ കരുതരുതെന്നും ദേശീയ പാത പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ഉപരോധ സമരം ഉള്‍പ്പെടെ ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും സാബു കൊട്ടാരക്കര മുന്നറിയിപ്പ് നല്‍കി. കോടിക്കണക്കിനു രൂപ മുടക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയപാത അറ്റകുറ്റ പണി നടത്തുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ അത് തകരുകയും ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സാബു ആവശ്യപ്പെട്ടു. ജനങ്ങള്‍ കുഴിയില്‍ വീണിട്ടും വാഹനങ്ങള്‍ തകര്ന്നിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഉദ്യോഗസ്ഥരും ഇക്കാര്യം കണ്ടതായി ഭാവിക്കുന്നില്ല. ബി.ഒ .ടി.ക്ക് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കാനാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പി.ഡി.പി.സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, എ അന്‍സാരി, ഇ.ഹബീബ്, ഷാജി കൃഷ്ണന്‍, വി.എന്‍.ശ്രീധരന്‍ പുലരി, ഹുസൈന്‍ മുറ്റം, എച്ച് നിസാര്‍,  ഫൈസല്,കെ.പി.നിസാര്‍, സിയാദ് കാസിം, അബ്ദുല്‍ കരീം ചുങ്കം നസീര്‍ എന്നിവര്‍ സംസാരിച്ചു.

മഅദനിയുടെ മോചനം ആവശ്യപ്പെട്ടു 'മാ നിഷാദ' സഹനയാത്ര നടത്തി


മഅദനിയുടെ മോചനം ആവശ്യപ്പെട്ടു 'മാ നിഷാദ' സഹനയാത്ര നടത്തി




കാസര്‍കോട് :പിഡിപി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ നിന്നു കര്‍ണാടക അതിര്‍ത്തിയിലേക്ക് സഹനയാത്ര നടത്തി. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന യാത്ര പി.ഡി.പി. സി.എ.സി. അംഗം അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. മഅദനിക്ക് ജാമ്യമോ, പരോളോ ഇടക്കാല പരോളോ സാധ്യമല്ലെങ്കില്‍ വികലാംഗനും നിരവധി രോഗങ്ങളാല്‍ അവശനുമായ അദ്ദേഹത്തെ പോലീസ് സംരക്ഷണത്തില്‍ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും അദ്ദേഹത്തിന് ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കണമെന്നും ഉത്ഘാടന പ്രസംഗത്തില്‍ അജിത്കുമാര്‍ ആവശ്യപ്പെട്ടു.
പി.ഡി.പി. ഒര്‍ഗൈനസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, യൂനുസ് തളങ്കര,  ഉബൈദ്, തെരുവത്ത് അബ്ദുല്‍റഹ്മാന്‍, റഷീദ്, അസീസ്, സാദിഖ് മുളിയടുക്ക, ഇബ്രാഹിം, ഹനീഫ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.