ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, December 24, 2012

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍

സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്‍ 

മദനിയോ ട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍

മദനിയോ ട്  കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത : വി . ഹര്‍ഷ കുമാര്‍ 

Sunday, December 23, 2012

മ അദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം

മഅദനിയുടെ ഇരു വൃക്കകളും തകരാറില്‍ നില ആശങ്കാജനകം 
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ (ബാംഗ്ളൂര്‍): ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം. അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭിച്ചില്ലെങ്കില്‍ മഅ്ദനി അത്യാസന്നനിലയിലേക്കു നീങ്ങും. പോലിസിന്റെ പ്രത്യേക അനുമതി പ്രകാരം തേജസ് പ്രതിനിധി ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് രോഗങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയ വിവരം മഅ്ദനി പങ്കുവച്ചത്. 

ഹൃദ്രോഗബാധയെത്തുടര്‍ന്ന് നേരത്തെ മൂന്നു തവണ ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായ മഅ്ദനിക്ക് കഴിഞ്ഞ 20 ദിവസത്തിനിടെ നിരവധി തവണ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായി. ശ്വാസതടസ്സം പതിവായിരിക്കുകയാണ്. വിവരം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ചികില്‍സയൊന്നും ലഭിച്ചിട്ടില്ല. 

ഒമ്പതു മാസം മുമ്പ് വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ക്ക് തകരാറു സംഭവിക്കുന്നതിന്റെ സൂചനകള്‍ കണ്െടത്തിയിരുന്നു. തുടര്‍ചികില്‍സയുടെ അഭാവത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനാല്‍ കണ്‍പോളകളിലും കാലിലും മറ്റും നീരു വന്നു ചീര്‍ത്തിരിക്കുകയാണ്. ദിനംപ്രതി 20 രൂപ വിലയുള്ള രണ്ടു ഗുളികകളും 45 പോയിന്റ് ഇന്‍സുലിനും ഉപയോഗിച്ചിട്ടും പ്രമേഹത്തിന്റെ തോത് 500നു മുകളില്‍ തുടരുന്നത് വൃക്കകളുടെ തകരാറു മൂലമാണെന്ന് മഅ്ദനി പറഞ്ഞു. 

ശരീരത്തിന്റെ ഇടതുഭാഗം ഏറക്കുറേ തളര്‍ന്ന അവസ്ഥയിലാണ്. ഇടതുകാലിന്റെ സ്പര്‍ശനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. മുറിച്ചുമാറ്റിയ വലതുകാലിന്റെ അവശിഷ്ട ഭാഗങ്ങളില്‍ പഴുപ്പും നീര്‍ക്കെട്ടും കാരണം വേദന അസഹ്യമാണ്. വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാതിരിക്കാന്‍ വേണ്ടി മാത്രമാണ് കൃത്രിമകാല്‍ ഉപയോഗിക്കുന്നത്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും വെപ്പുകാല്‍ ഉപയോഗിക്കാനാവാത്തതിനാല്‍ ടോയ്ലറ്റിലിരിക്കാന്‍ പോലും ഇപ്പോള്‍ പരസഹായം വേണം. 

ഇടതുകണ്ണിന്റെ കാഴ്ച 90 ശതമാനം നഷ്ടപ്പെട്ടു. ശക്തി കൂടിയ കണ്ണട ഉപയോഗിച്ചിട്ടും ഫലമില്ല. ഇടതുകണ്ണിനെ ബന്ധിപ്പിക്കുന്ന നാഡീവ്യൂഹങ്ങള്‍ക്ക് കേടുള്ളതായി ഒന്നര വര്‍ഷം മുമ്പ് ബാംഗ്ളൂര്‍ കെ.ഐ.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആറു മാസത്തിനകം ലേസര്‍ ചികില്‍സ നടത്തിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന റിപോര്‍ട്ട് അടുത്ത കാലത്താണ് പുറത്തുവന്നത്. മൂന്നു മാസം ഇടവിട്ട് കണ്ണിനു വിദഗ്ധ ചികില്‍സ വേണമെന്ന കെ.ഐ.ഡി ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശവും ജയില്‍ അധികൃതര്‍ അട്ടിമറിച്ചു. 

ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനു പിന്നാലെ വലതുകണ്ണിനും വേദനയും മങ്ങലും ആരംഭിച്ചിട്ടുണ്ട്. ഇതു കാരണം പത്രവായന നിര്‍ത്തി. വേദന അവഗണിച്ചാണ് ഖുര്‍ആന്‍ പാരായണം നടത്തുന്നത്. 

ജയിലില്‍ തനിക്ക് മതിയായ ചികില്‍സ ലഭിക്കുന്നതായി കര്‍ണാടക ആഭ്യന്തര സെക്രട്ടറി കേരള സര്‍ക്കാരിനെ കഴിഞ്ഞ ദിവസം അറിയിച്ചത് ശുദ്ധ കളവാണെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണ പ്രമേഹനിര്‍ണയത്തിനുള്ള രക്തപരിശോധന മാത്രമാണ് ജയിലില്‍ നിന്നു ചെയ്തത്. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ കുത്തിവച്ച ശേഷം രക്തം പരിശോധിച്ചു പ്രമേഹത്തിന്റെ തോത് കുറവാണെന്ന് കോടതിയില്‍ വരുത്തിത്തീര്‍ക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. 

രോഗികളായ വിചാരണത്തടവുകാരുടെ തൂക്കം കുറയുന്നുണ്േടാ എന്നു പ്രത്യേകം ഉറപ്പുവരുത്തണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, ജയിലിലടക്കുമ്പോള്‍ തൂക്കം പരിശോധിച്ചതില്‍പ്പിന്നെ മഅ്ദനിയുടെ തൂക്കം ജയിലില്‍ പരിശോധിച്ചിട്ടേയില്ല. രണ്ടര വര്‍ഷത്തിനിടെ ശരീരഭാരം ഗണ്യമായി കുറഞ്ഞതും രോഗങ്ങള്‍ കൂടിയതും ജയില്‍രേഖകളില്‍ ഇടം നേടാതിരിക്കാനും ജാമ്യത്തിനു തടയിടാനുമാണ് ഇത്തരം പരിശോധനകള്‍ നടത്താതിരിക്കുന്നത്.

ജയിലില്‍ സന്ദര്‍ശകരോട് സംസാരിക്കുന്നത് തനിക്ക് അസുഖമില്ലെന്നതിനു തെളിവായി ജയില്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്െടന്ന് മഅ്ദനി പറഞ്ഞു. അവശതകള്‍ മറച്ചുവച്ചു സന്ദര്‍ശകരോട് സംസാരിക്കുന്നത് ജയിലില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും തേജസ് പ്രതിനിധിക്കൊപ്പമുണ്ടായിരുന്നു.

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ്

മഅദനിയുടെ മോചനത്തിന് നിരാഹാര സമരം ആരംഭിക്കും : വര്‍ക്കല രാജ് 

എടപ്പാള്‍: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി.മരണം വരെ നിരാഹാരം നടത്തുമെന്ന് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭ സമരങ്ങളുടെ പ്രചാരണത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കല്ലിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കള്‍ 

കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കളായ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവി (കേരള), അജിത്കുമാര്‍ ആസാദ്, ശ്യാം (കര്‍ണാടക) എന്നിവര്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നല്‍കി.
കേന്ദ്രമന്ത്രിമാരായ എ.കെ.ആന്‍റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്,കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. 
കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍

മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.

മഅദനിയുടെ വിഷയത്തില്‍ കോടതി ഒരു സമീപനം സ്വീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് മാറുകയാണിപ്പോള്‍. വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നു. കര്‍ഷകനും അവന്റെ പ്രശ്‌നങ്ങളും ദേശീയപാത വികസനവും ചില്ലറ വില്‍പ്പന രംഗത്തെ വിദേശനിക്ഷേപവുമുള്‍പ്പെടെ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അതിന്‍േറതായ നിലപാടുകളുണ്ട്. ഞങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്-വീരേന്ദ്രകുമാര്‍ പറഞ്ഞു.

കേരകര്‍ഷകന്റെ രക്ഷയ്ക്കായി പാംഓയില്‍ ഇറക്കുമതി നിരോധിക്കണമെന്നും നീര ഉത്പ്പാദനത്തിന് കര്‍ഷകന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ജനവരി രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി സത്യാഗ്രഹം നടത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച

മഅദനി : പുനലൂരില്‍ മനുഷ്യാവകാശ റാലി ബുധനാഴ്ച 

പുനലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പുനലൂരില്‍ ബുധനാഴ്ച വൈകിട്ട് നാലിന് റാലിയും സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പുനലൂര്‍ സലീം ഹാജിയും ജനറല്‍ കണ്‍വീനര്‍ അബ്ബാസ് മൗലവിയും അറിയിച്ചു. മാര്‍ക്കറ്റ് ജങ്ഷനിലാണ് സമ്മേളനം.